Friday, October 19, 2012

സീരിയലുകള്‍ ചെയ്തു തിരുവനന്തപുരത്ത് അരപ്പട്ടിണിയില്‍ ജീവിച്ചിരുന്ന കാലത്തെ ഒരു ചങ്ങാതിയെ ഈയിടെ കണ്ടുമുട്ടി ...ആളിപ്പോ സിനിമയില്‍ തിരക്കുള്ള പ്രോടക്ഷന്‍ എക്സിക്ക്യുട്ടിവാണ്...എങ്കിലും അരിസ്ടോ ജങ്ങ്ഷനിലെ പഴയ ചായക്കടയുടെ മുന്നില്‍ കണ്ടുമുട്ടുമ്പോള്‍ "തനി" സിനിമാക്കാരന്റെ അഹംഭാവം കാണിച്ചില്ല ...ഓര്‍മ്മകള്‍ സ്വാദു നിറച്ച ചായയ്ക്കൊപ്പം ഞങ്ങള്‍ അവന്റെ വളര്‍ച്ചയുടെ വഴികള്‍ നടന്നു തീര്‍ത്തു.. ഒടുവില്‍ അവന്
റെ ചോദ്യം നീയിപ്പോള്‍ എന്ത് ചെയ്യുന്നു എന്തേ ഇവിടം വിട്ടു പോയത് ...നിന്റെ ജൂനിയര്‍ ആയി വന്ന പലരും ഇന്നു സിനിമയിലും സീരിയലിലും തിരക്കുള്ള ക്യാമറമാന്‍ മാരാണ് ...ഞാന്‍ മറുപടി പറഞ്ഞില്ല അവനു വന്നുകൊണ്ടിരുന്ന ഫോണ്‍ കാളുകള്‍ക്കിടയില്‍ അവന്‍ എന്റെ മറുപടിയ്ക്ക് വേണ്ടി തിരഞ്ഞതുമില്ല ....പലരോടും പലതരത്തിലുള്ള നയം നിറച്ച അവന്റെ മറുപടികള്‍.. എനിക്കതിശയം തോന്നിയില്ല ...അവന്‍ പണ്ടും ഇങ്ങനെയായിരുന്നു...പെട്ടെന്ന് വന്നൊരു ഫോണ്‍കോളിന് അവന്റെ ബഹുമാനം നിറച്ച സര്‍ വിളികള്‍..സംസാരം നീണ്ടു പോയപ്പോള്‍ ഒരു സിഗരറ്റിനു തീ കൊളുത്തി ഞാന്‍ അല്‍പ്പം മാറി നിന്നു ...ഡേയ് ഞാന്‍ പോകുന്നു എനിക്കല്‍പ്പം തിരക്കുണ്ട്‌ സംവിധായകന്‍ പ്രസാദ് സാറിനും ഫാമിലിയ്ക്കും ദിലീപിന്റെ സിനിമ കാണാന്‍ ൫ ടിക്കറ്റ്‌ എടുത്തു വീട്ടിലെത്തിയ്ക്കണം..സാറിന്റെ പടം അടുത്തമാസം ഷൂട്ട്‌ തുടങ്ങാനുള്ളതാ സോപ്പിട്ടു നിന്നില്ലെങ്കില്‍ വര്‍ക്ക്‌ വേറെ ആണ്‍പിള്ളേര്‍ കൊണ്ടുപോകും .നീ ഇനി എപ്പോഴാ ട്രിവാന്ട്രം വരിക ..? ..സാധ്യത കുറവാണ് ..നിന്റെ വഴികളില്‍ എന്നെ കാണാന്‍...മുന്‍പേ നീ എന്നോട് ചോദിച്ചില്ലേ നീയെന്തു കൊണ്ട് സിനിമയില്‍ ആരുമായില്ലെന്നു ...ഇതുപോലെ പലതും ചെയ്തു "ആരെങ്കിലുമാകാന്‍" മനസ്സ് സമ്മതിയ്ക്കാഞ്ഞത് കൊണ്ടാണ് ....ഞാന്‍ യാത്രപറഞ്ഞു നടന്നു ...

No comments: