Friday, October 10, 2014

പണ്ട്‌ നാട്ടിൻപുറത്ത്‌ ബ്രേക്ക്‌ ഡാൻസും നാടകവുമൊക്കെ കളിച്ചു നടന്നിരുന്ന ജൂനിയറായി കാളേജിൽ പഠിച്ചിരുന്ന ഇപ്പോ പ്രവാസ്സിയായൊരു ചങ്ങാതി നാട്ടിലെത്തിയപ്പോ എന്നെത്തിരക്കി വന്നു ..കുമാറിൽ കൊണ്ടിരുത്തി 2 കോപ്പ വീഞ്ഞും കാളയിറച്ചിയും വാങ്ങിച്ചു തന്നു പഴയ കോളേജ്‌ ജീവിതത്തെക്കുറിച്ചും ഫെയിബുക്കിനെക്കുറിച്ചുമൊക്കെ വാചാലനായി...."അണ്ണാ അണ്ണൻ വീട്ടിലേയ്ക്കൊന്നു വരണം നമുക്കു കുറച്ച്‌ ഫോട്ടോസ്‌ എടുക്കണം ..ഒരു ദിവസം നമുക്കവിടക്കൂടാം..സ്കോച്ചൊക്കെയുണ്ട്‌ അണ്ണൻ ധൈര്യമായിപ്പോരെ ..." ...... സ്കോച്ചെന്ന പ്ര ലോഭനത്തിൽ ആവേശ പുളകിതനായി അവന്റെ വീട്ടിലേയ്ക്കു വണ്ടി വിട്ടു..." ചെന്നയുടൻ തന്നെ അളിയ ന്റെ പല പല ഡ്രെസ്സുകളിൽ പല പല പോസ്സുകളിൽ കുറേ പടങ്ങളെടുപ്പിച്ചു ....പിന്നെപ്പോയി കുടുംബക്കാരെയൊക്കെ മേക്കപ്പിടീച്ചു വന്നു പിന്നേം കുറെ പടങ്ങൾ ...വീടിന്നു മുന്നിൽ നിക്കുന്നത്‌ വീടിൻകത്തു നിക്കുന്നത്‌ ..സ്റ്റെയർക്കേയിസിൽ തൂങ്ങി നിക്കുന്നത്‌.. ഫ്രിഡ്ജിൽ ചാരി നിക്കുന്നത്‌..കാറിനകത്തിരിക്കുന്നത്‌ ബോണെറ്റിൽ കേറിയിരിയ്ക്കുന്നത്‌...പെണ്ണുമ്പിള്ളയെ കെട്ടിപ്പിടിയ്ക്കുന്നത്‌ ..കട്ടിലിൽ കാല മെണ്ണിക്കിടക്കുന്ന ഉപ്പൂപ്പാനെ വടി ചാരി എണ്ണീപ്പിച്ചിരുത്തി കെട്ടിപ്പിടിച്ചൊരെണ്ണം...അയൽവക്കത്തെ അമ്മൂമ്മയെ കെട്ടിപ്പിടിച്ചു മറ്റൊന്നു വഴിയേ പോയ മീൻകാരനെ തടഞ്ഞു നിർത്തി ഒരെണ്ണം ..പിന്നെ നാട്ടിൽ കാണുന്നവനെയൊക്കെ പിടിച്ചു കൂടെ നിർത്തി പടത്തോട്‌ പടം...ഉച്ചയ്ക്കു വീട്ടിൽ തിരിച്ചെത്തി ചാപ്പാടടിച്ചു 2 ലാർജ്ജും വിട്ടു ഉഷാറായി അടുത്ത സെക്ഷൻ...ആദ്യം ഹിന്ദു സ്റ്റെയിൽ വേഷമൊക്കെയിട്ടു ഒരു അത്തപ്പൂവൊക്കെ ഉണ്ടാക്കി അതിനു ചുറ്റും പൂവിടുന്ന പോലേ... പിന്നെ മോളുടെ ബെർത്ത്ഡെ കേക്കു മുറിയ്ക്കുന്നത്‌...ഊൂഞ്ഞാലാടുന്നത്‌...വിഷുക്കണി കാണിയ്ക്കുന്നത്‌....അടുത്തത്‌ ക്രിസ്റ്റിയൻ ഡ്രെസ്സിട്ട്‌ ക്രിസ്തുമസ്‌ കേക്കു മുറിയ്ക്കുന്നതും മുട്ടുകുത്തി പ്രാർത്തിയ്ക്കുന്നതും.. പിന്നീട്‌ തലയിൽ തൊപ്പിയും കുർ ത്ത യുമൊക്കെയിട്ട്‌ നിസ്ക്കരിയ്ക്കുന്ന പോസിലൊരെണ്ണം... അങ്ങനെ വ്യത്യസ്ത ഗെറ്റപ്പുകളിൽ വ്യ്ത്യസ്ത പോസ്സുകളിൽ വൈകിട്ടു വരെ പടം പിടുത്തം നീണ്ടു...വൈകിട്ടു അടുത്ത നൊസ്റ്റാൾജിയ സെക്ഷൻ... പള്ളിക്കൂടം .. വയൽ വരമ്പ്‌... ചായക്കട...ആറിന്റെ തീരം ... ചൂണ്ടയിടൽ ..അങ്ങനെ എല്ലാം തീർത്ത്‌ പോകാനിറങ്ങുമ്പോ ഞാൻ രഹസ്യമായി ചോദിച്ചു " എന്തിനാടാ ഇത്രേം പടങ്ങൾ .സിനിമക്കാർക്കു വല്ലോം കൊടുക്കനാണോ...?" ...... അവൻ : " ഏയ്‌ അല്ലണ്ണാ..ഞാനിനി പോയ 3 വർഷം കഴിഞ്ഞല്ലേ വരൂ അപ്പോ ഓരോ സീസണനുസരിച്ചു എഫ്‌ ബിയിൽ പോസ്റ്റ്‌ ചെയ്യാനാ ഇതൊക്കെ ഓണം വരുമ്പോ ആ ഗെറ്റപ്പിൽ പെരുന്നാളു വരുമ്പോ മുസ്ലീം വേഷം ക്രിസ്തുമസ്സാകുമ്പോ ആ ഒരു സെറ്റപ്പിൽ.... പിന്നെ ആഴ്ചയിൽ ഒരു 3 പട മെങ്കിലും പോസ്റ്റിക്കൊണ്ടിരിക്കണം...അപ്പൊ ഇത്തിരി സെറ്റപ്പിൽ ഉള്ള പടമല്ലേ ലൈക്കു കുറയും അതാ അണ്ണ നെക്കൊണ്ടു തന്നെ എടുപ്പിച്ചേ...അണ്ണനാകുമ്പോ ആ ട്രെന്ററിയാമല്ലോ.... പിടിച്ചു നിക്കണ്ടേയെന്റണ്ണാ......

ചില ന്യൂ ജെനറേഷൻ "മുടികൾ ".........

NU : അസാരം വെറുപ്പീരാണു..ക്ഷമയുള്ളവർ മാത്രം വായിയ്ക്കുക....................... ................................................... ...... കഴിഞ്ഞ ചിങ്ങമാസത്തിലെ ഏറ്റവും തിരക്കുള്ളൊരു ദിവസം അവസാനമാണൊരു വർക്കു വന്നത്‌... എന്റെയൊരു സുഹൃത്തിന്റെ സുഹൃത്തായ ഗൾഫ്‌കാരൻ ചെക്കൻ ലീവിനെത്തി നാടൊട്ടുക്കു പെണ്ണു കണ്ടലഞ്ഞിട്ടു ശരിയായില്ല ...കഴിഞ്ഞ 3 പ്രാവശ്യമായി ഇതേ പരീക്ഷണം തുടരുകയാണു ...ഇത്തവണ രണ്ടിലൊന്നറിഞ്ഞേ പോകൂ എന്ന മട്ടിലാണു "പെൺ വേട്ട " നടത്തിയത്‌..ഒന്നര മാസം കൊണ്ട്‌ 37 പെണ്ണിനെ കാണിച്ചു ബ്രോക്കെറന്മരെല്ലാം തളർന്നു...ചെക്കന്റെ സങ്കൽപ്പത്തിലുള്ള പെണ്ണിനെ കണ്ടെത്താൻ പറ്റുന്നില്ല ...പഠിപ്പൊക്കുമ്പോ മുടിയൊക്കില്ല മുടിയൊക്കുമ്പോ മൂടൊക്കില്ല..ഇതെല്ലാം ഒത്തു വരുമ്പോ പെണ്ണിനു ചെക്കനേ പിടിയ്ക്കില്ല..അങ്ങനെ നാടൊട്ടുക്കു തേഞ്ഞുപാഞ്ഞു ഓടിത്തള്ളി ഒടുക്കം ലീവ്‌ തീരാൻ 2 ആഴ്ച മാത്രം ബാക്കിയായ സമയത്താണു ഒരു പരുവത്തിൽ ഒരെണ്ണത്തിനെ തപ്പിയെടുക്കുന്നത്‌...ചെക്കന്റെ സങ്കൽപ്പത്തിലെ "പലതും " കാര്യമായി ഇല്ലെങ്കിലും സമയം തീരാറായതു കൊണ്ടും ചെറുക്കൻ മദമിളകിയ കാള യെപ്പോലെ കെട്ടാൻ കെട്ടു പൊട്ടിച്ചു നിക്കയായതു കൊണ്ടും ഒരു വിധത്തി ഒത്തു വന്നൊരെണ്ണം കയ്യോടങ്ങുറപ്പിച്ചു....പിന്നെ എല്ലാം ഏർപ്പാടാക്കാനുള്ള ഓട്ടത്തിനിടയിൽ നാട്ടിലുള്ള സ്റ്റുഡിയോകളിലൊക്കെ കേറിയിറങ്ങി ആളേക്കിട്ടാതായപ്പോളാണു എന്നെ തിരക്കി വന്നത്‌... ഭാഗ്യത്തിനു ആശാനു വല്യ പണിയൊന്നുമില്ലാതെ ചൊറീം കുത്തിയിരിയ്ക്കുന്ന ടെയിമാരുന്നു...വർക്കേറ്റപ്പോ ഒരു ആവശ്യം ചെറുക്കൻ മുന്നോട്ടു വച്ചു.... "വീഡിയോ എടുക്കാൻ മുടി വളർത്തിയൊരു വീഡിയോക്കാരൻ വേണം ... എങ്കിലേ ഒരു ന്യൂ ജെനറേഷൻ ലുക്ക്‌ കിട്ടൂ .."...... ഞാൻ : " അല്ല ഇനിയിപ്പോ പെട്ടെന്നു നല്ലോണം വർക്കറിയാവുന്നവരെ തന്നെ കിട്ടാൻ പാടാണു...അപ്പോപ്പിന്നെ മുടി കൂടി വേണമെന്നു പറഞ്ഞാൽ..". ... ചെക്കൻ : അതു അണ്ണനെവിടുന്നേലും ഒപ്പിച്ചേ പറ്റൂ... നമുക്കു മുടി മസ്റ്റാണു.....".... ഞാനാകെ വട്ടായി കല്യാണത്തിനു ഇനി 3 ദിവസമേ ബാക്കിയുള്ളൂ..ഈ മുടി വളത്തിയവനെ എവിടെപ്പോയി തപ്പും...ഓർമ്മയിലുള്ള മുടിയന്മാരെയെല്ലാം തപ്പിയെടുത്തു വിളിച്ചു നോക്കി എല്ലാർക്കും വർക്കുണ്ട്‌...പരിസരത്തെ ജില്ലകളിലുള്ള വീഡിയോ സുഹൃത്തുക്കളെയൊക്കെ വിളിച്ചു ..പലയിടത്തും വീഡിയോക്കാരു ഫ്രീയുണ്ട്‌ പ ക്ഷേ മുടിയില്ല....മുടിയില്ലാത്തവനെ ചെക്കനു വേണ്ടാ താനും ...എന്റെ മുടി വളർത്തിയാൽ ചുരുളത്തേയുള്ളു നീളില്ല എന്ന സത്യം ഞാൻ നേരത്തെ ബോധ്യപ്പെടുത്തിയതു കൊണ്ടും സമയത്തിനി തപ്പിയാൽ വേറേ ഫോട്ടോഗ്രാഫറേ കിട്ടാനില്ല എന്നതുകൊണ്ടും എനിയ്ക്കു മുടിയിൽ നിന്നും ഇളവു ആദ്യമേ കിട്ടിയിരുന്നു...ഒടുക്കം എറണാകുളത്തുള്ള ഒരു മുടിയനെ നമ്മടെ ചാത്തന്മാർ പൊക്കിത്തന്നു...പ്രോഫെയിലിൽ കേറി നോക്കിയപ്പോ കട്ട ഫ്രീക്കൻ...കമ്പ്ലീറ്റ്‌ "യോ യോ."...എന്തു പണ്ടാരമായാലും വേണ്ടില്ല ചെക്കൻ കല്യാണമുറപ്പിച്ച പോലെ ഞാനിതുമങ്ങുറപ്പിച്ചു....തലേന്നു ത ന്നെ മുടിയനെത്തി കൂടെ അന്യഗ്രഹജീവികളേപ്പോലുള്ള 2 അസിസ്റ്റന്റന്മാരും...കാലത്തേ മുടിയനെ ചെക്കനെ കാണിച്ചു സംതൃപ്തിപ്പെടുത്തി... ചെക്കൻ ഹേപ്പി...മുടിയനും സൂസോകളും പണിയാരംഭിച്ചു...ആകെ ബഹളം...അലർച്ചയും കൊലവിളിയും ...തട്ടിമറിക്കലും ...അസിസ്റ്റന്റ്‌ സൂസോകളെ കണ്ട കൊച്ചു പിള്ളെരൊക്കെ പേടിച്ചു നെലവിളിച്ചു...കട്ടിലിൽ കാലം ചെയ്യാൻ കിടന്ന അമ്മൂമ്മയെ പൊക്കിയെടുത്തു കല്യണ ചെക്കനേക്കൊണ്ട്‌ യോ യ്യൊ അടിപ്പിച്ചു...മുള്ളുമലേന്നു വന്ന മാമനും ചക്കുവരക്കേന്നു വന്ന മാമിയ്ക്കുമൊക്കെ "യോ യോ "അടിയ്ക്കാൻ ട്രെയിനിംഗ്‌ കൊടുത്തു....അര മണിക്കൂറിനുള്ളിൽ കല്യണവീട്ടിൽ കമ്പ്ലീറ്റ്‌ "യോ യോ "മയമായി...മൂക്കിൻ തുമ്പിൽ വൈഡ്‌ ആംഗിൾ ലെൻസ്‌ മുട്ടിയപ്പോ കണ്ണു തുറന്ന പൂപ്പാറേലെ മൂത്തമ്മ തല കറങ്ങി താഴെ വീണു ...താഴെ കിടന്ന വല്യമ്മയെ കൂളിംഗ്‌ ഗ്ലാസ്‌ വപ്പിച്ചു ചെറുക്കന്റെ കൂട്ടാരു പയലുകൾ പിന്നേം "യോയ്യോ "അടിച്ചു....ആകെ അങ്കം അട്ടഹാസം ...കല്യാണ വീട്ടിലാകെ വീഡിയോക്കാരന്റെ മുടി പാറി... താടി മാത്രമുള്ള ഞാനും "സായിബാബ " കട്ടുള്ള എം എ തായിയും ആരാലും ശ്രദ്ധിക്കപ്പെടാതെ തിണ്ണയിൽ കുത്തിയിരുന്നു കട്ടൻ ബീഡി നീട്ടി വലിച്ചു ...കല്യാണമണ്ഡപത്തിൽ മന്ത്രം ചൊല്ലിയ പൂജാരി മന്ത്രം നിർത്തി തുമ്മലോട്‌ തുമ്മൽ...സ്വാമി താലി പൂജിച്ചാലേ മുഹൂർത്തത്തിനു കല്യാണം നടക്കൂ.....ഒടുക്കം ഒരു വിധം തുമ്മലടങ്ങിയപ്പോ സ്വാമി കോപിഷ്ടനായി അലറി... " പൂജ നടത്തുമ്പോ മൂക്കിന്റെ കീഴീ ഈ മൈ***ന്റെ മുടി കൊണ്ടപ്പൊ തുടങ്ങിയയതാ ഈ തുമ്മൽ ...എവനെ ഇവിടുന്നിറക്കീല്ലെങ്കി എനിക്കു മന്ത്രം ചൊല്ലാൻ പറ്റില്ല..."... മുഹൂർത്തം മൊടങ്ങിയാ നാട്ടാരുടെ തൊഴി മേടിക്കുകയും ഞാൻ പട്ടിണിയാകുകയും ചെയ്യുമെന്നുള്ളതു കൊണ്ട്‌ നടന്നും ഇരുന്നും കെടന്നും പറന്നും പൊങ്ങിച്ചാടിയുമൊക്കെ എടുത്തോണ്ടിരുന്ന മുടിയനെ ഞാൻ താഴെയിറക്കി... ക്ഷമയുടെ നെല്ലിപ്പലകക്കളെല്ലാം ഞാൻ കോൺക്രീറ്റ്‌ ചെയ്തു ബലപ്പിച്ചു....ഓരോരോ ഗതികേടുകളേ....മുഹൂർത്തം കഴിഞ്ഞുടൻ മണ്ഡപത്തിന്റെ അങ്ങേയറ്റത്തൂന്നൊരു മൂളൽ.... മുടിയൻ വീണ്ടും പണി തൊടങ്ങിയിരിയ്ക്കുന്നു.....ന്തായാലും അന്നത്തെ അങ്കങ്ങളെല്ലാം കടിച്ചു പിടിച്ചവസാനിപ്പിച്ചു ഒരു വിധത്തിൽ മുടിയനേയും സംഖത്തിനേയും പായ്ക്ക്‌ ചെയ്തു.... വൈകിട്ടു റൂമിൽ വന്നു മുടിയൻ കോപ്പി ചെയ്തു തന്ന വിഷ്വൽ കണ്ട്‌ ഇടി വെട്ടി കണ്ണിലിരുട്ട്‌ കേറി... നീല ...പച്ച ...ചൊമപ്പ്‌.....മൊത്തം കട്ടപ്പൊക.....അവ ന്റെ ജാഡേം സ്റ്റെയിലുമൊക്കെ കണ്ടാ തോന്നും ഹോളീവുഡ്‌ സിലിമ എടുക്കുവാന്നു.....ഓരോരോ വേഷം കെട്ടലുകളേ..... ചെക്കനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു....അര മണിക്കൂറു കഴിഞ്ഞപ്പോ ചെക്കനലച്ചു തള്ളി ഓടി വന്നു "ഇനിയിപ്പോ എന്തു ചെയ്യുമണ്ണാ കൊലച്ചതിയായിപ്പോയല്ലോ...."......ഞാൻ : " (തീർത്തും നിസ്സംഗതയോടെ ) ഇനിയൊന്നും ചെയ്യാനില്ല ..മൊത്തം ബ്ലേക്ക്‌ ആന്റ്‌ വൈറ്റിൽ കാണാം വേറൊരു വഴിയുമില്ല .....chekkan : "ന്യൂ ജെനറേഷനാൺ വീഡിയോ ആണെന്നു പറഞ്ഞു ഞാനെല്ലാരുടേം മുന്നിൽ ജാഡയിട്ടതാ... പെണ്ണുമ്പിള്ള വീട്ടുകാരുടെ മൊകത്തു ഞാനിനി എങ്ങനെ നോക്കും ദൈവമേ.... "...ആകെ മുടി പൊങ്ങി ചെക്കനിറങ്ങിപ്പോയി....എം എ തായി കണ്ണാടിൽ നോക്കി കോഴി മൊട്ടയിട്ടിട്ട്‌ കൊക്കുന്ന പോലിരുന്നു ചിരിച്ചോണ്ട്‌ പച്ചൊള്ളം കോരിയൊഴിച്ചു മുടി സ്പൈക്കു ചെയ്തു.... ഞാൻ ബീഡി ആഞ്ഞു വലിച്ചു താടി തടവി അന്തരീക്ഷത്തിലേക്കു പുക വിട്ടു....

.ദൈവം

ബ്ലൂ ലയൺ ബാറിൽ നിന്നും നന്നാലു ബിയറുമടിച്ചു തായ്‌ലന്റ്കാരി എൽമയുടെ തോളിൽ കയ്യിട്ടു ഗോവയിലെ ഡോണാ പൗള ബീച്ചിലൂടെ നിലാവത്തു നടക്കുമ്പോൾ പൊട്ടിവീണ നക്ഷത്രം പോലെ ദൈവം തമ്പുരാനതാ മുന്നിൽ വന്നു നിൽക്കുന്നു..."ദൈവമേ അങ്ങെന്താണീ പാപികളുടെ പറുദീസയിൽ...?..... .....ദൈവം : "ഞാൻ നിന്നെ തിരക്കി പൊന്റൂരു പോയിരുന്നു അപ്പോളാണറിഞ്ഞത്‌ നീ ഗോവാ ഫെസ്റ്റിവെലിനു പോയത്‌... നിനക്കിങ്ങനെ നാടു തെണ്ടി നടന്നാ മതിയല്ലോ...നിന്നോടൊരർജ്ജന്റ്‌ കാര്യം പറയാനുണ്ട്‌ ..ഏതാടാ ഈ പെണ്ണു അവളു കേട്ടാ കൊഴപ്പോണ്ടോ...? "......... ............ഞാൻ : " പേടിയ്ക്കണ്ട കർത്താവേ എവളു തായ്‌ലന്റ്കാരിയാ മലയാളമറിയില്ല ....പ ക്ഷെ അൽപ്പം തമിഴറിയാം... കർത്താവിനു തമിഴറീല്ല ല്ലോ അപ്പോ ഒട്ടും പേടിക്കണ്ട ധൈര്യമായിപ്പറ...എങ്ങനാ വന്നേ ട്രെയിനിനാണോ...? ".......... ..........ദൈവം : " ഓ ..റിസർവേഷൻ കിട്ടിയില്ല പിന്നെ അത്യാവശ്യമായോണ്ട്‌ ലോക്കലിൽ തൂങ്ങി ഇങ്ങു പോരുന്നു.....കാര്യം അൽപ്പം ഗൗരവമുള്ളതാ ... ..ഒന്നു നീയിങ്ങനെ മഹാ തല്ലിപ്പൊളിയായി നടക്കുനതിനെക്കുറിച്ചു കുറേ നാളായി പല പരാതികളും എനിയ്ക്കു കിട്ടുന്നുണ്ട്‌ ...നമ്മളു തമ്മിലുള്ളൊരു ഇരുപ്പു വശം വച്ചിട്ടാ ഞാനതൊന്നും ഇതു വരെ മേലാപ്പീസിലേക്കയക്കാഞ്ഞെ ...നിനക്കറിയാമല്ലോ നിന്റെ ഭാര്യ പണ്ടയച്ച എണ്ണമറ്റ പരാതികൾ കമ്മറ്റി കാണാതെ മുക്കി നിന്നെ ഞാനാ രക്ഷപെടുത്തിയത്‌ ...അതെല്ലാം കൂടി മേപ്പോട്ടയച്ചിരുന്നേ കാലൻ അന്നേ നിന്റെ ചീട്ടു കീറിയേനെ...എന്നിട്ടും ഏതോ പെമ്പിള്ളേരു പീഡന കേസാരോപിച്ചു വിട്ട ഇ മെയിൽ കണ്ടിട്ട്‌ കാലന്റെ അസിസ്റ്റന്റ്‌ തങ്കു അണ്ണൻ മഹാ കലിപ്പിലാരുന്നു .. നരകത്തിൽ പോയി ക്യൂ നിന്നു അവനൊരു പെയ്ന്റ്‌ വാങ്ങിക്കൊടുത്താ ഞാനതു ഡിലീറ്റ്‌ ചെയ്യിപ്പിച്ചേ....ഇത്ര യൊക്കെ സഹായം നിനക്കു ചെയ്തു തന്നത്‌ നീയെന്നെങ്കിലും നന്നാകുന്നേ നന്നാവട്ടേന്നു വച്ചിട്ടാ...പക്ഷെ നീയിവിടെ കള്ളുകുടിച്ചു കടത്തിണ്ണേക്കിടന്നും കണ്ടവളുമാരുടെ കൂടെ നാടു തെണ്ടീം നടക്കുവാ...നീയെന്റെ കൂട്ടുകാരനായോണ്ടാ ഞാനിതൊക്കേം അങ്ങു പൊറുത്തേ ...ഒന്നു ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ...ഇക്കണക്കിനു പോയാ നിനക്കു സ്വർഗ്ഗത്തീ കേറാൻപറ്റുമെന്നു വിചാരിക്കണ്ടാ...ഇപ്പൊ തന്നെ നിനക്കു അഡ്മിഷൻ കിട്ടാനുള്ള യോഗ്യതാ പരീക്ഷയിൽ മൊത്തം മൈനസ്‌ മാർക്കാണു....നാട്ടാരെല്ലാം അഡ്മിഷനു ഹൈ റെക്കമെന്റേഷനുമായി നടക്കയാ... നീയവിടുണ്ടേ വല്ലപ്പോഴും ഒളിച്ചും പാത്തുമാണേലും 2 എണ്ണമടിക്കുവേം നിന്റെ അപരാധക്ക ഥകൾ കേക്കുവേം ചെയ്യാല്ലോന്നു വച്ചിട്ടാ ഈ ത്യാഗമൊക്കെ സഹിച്ച്‌ ലോക്കലീക്കേറി നിന്നെ ഉപദേശിച്ചു നേരെയാക്കി സ്വർഗ്ഗത്തീ കേറ്റാൻ വന്നതു ....അപ്പോ ഇവിടെ നീ മറ്റോളേം കെട്ടിപ്പിടിച്ചു നെലാവു കാണാൻ പോകയാ....കള്ള ബഡുവ.....".......... .ഞാൻ : "ചൂടവ ല്ലേ കർത്താവേ ...എനിയ്ക്കീ സ്വർഗ്ഗത്തിലുള്ളോരുടെ ഒണ്ടാക്കിയ സദാചാരം സഹിയ്ക്കാൻ താൽപ്പര്യമില്ലാത്തോണ്ടാ.... നാട്ടിലാണേ ബാറൊക്കെ പൂട്ടാൻപോവാ...ഒള്ള സമയത്തിനു നാലെണ്ണമൊക്കെയടിച്ചു എവളുമാരുടെ യൊക്കെ കൂടെ കറങ്ങി സന്തോഷമായിട്ടങ്ങു ജീവിച്ചു തീർക്കാന്നു വച്ചാ നിങ്ങളതിനു തമ്മയിക്കൂലെ...? ... സ്വഗ്ഗത്തിലെന്നതാ തമ്പുരാനേ ഒള്ളത്‌... കേറിയിരുന്നു കുടിയ്ക്കാൻ നല്ലൊരു ബാറുണ്ടൊ...തുണ്ടു കാണാൻ ഒരു പോർണ്ൺ സൈറ്റ്‌ ഉണ്ടൊ...അൽപ്പം ചോരയൂറ്റാൻ പറ്റിയ നാലു പെൺകൊച്ചുങ്ങളൊണ്ടോ...ഒള്ള ഉർവ്വശിയേയും തിലോത്തമേയുമൊക്കെ നിങ്ങളു ദൈവങ്ങളു പ്രൈവറ്റ്‌ ലിമൈറ്റ്ഡ്‌ ആക്കി വ ച്ചേക്കുവല്ലേ....മരുന്നിനു പോലും ഒരെണ്ണത്തിനെ വെളീ വിടത്തില്ലല്ലോ പിന്നെ ഭൂമിയിൽ ജീവിച്ചപ്പോ ഒരു പാപവും ചെയ്യാത്ത കുറെ പച്ചക്കറികളു മാത്രമുണ്ടവിടെ .... പച്ച വെള്ളം ചവച്ചു കുടിയ്ക്കുന്ന അതിനെയൊക്കെ ആർക്കു വേണം....അറ്റ്‌ ലീസ്റ്റ്‌ അൽപ്പം വാറ്റടിയ്ക്കാൻ പറ്റാത്ത ,ഒരു ഷക്കീലയോ ബാബിലോണയോ പോലുമില്ലാത്ത സ്വർഗ്ഗ മൊക്കെ എന്തു കോണാത്തിലെ സ്വർഗ്ഗമാ മച്ചൂ......".......... ....... ...ദൈവം : " നീ ഒരു കാലത്തും നന്നാവില്ലെടാ വിവര ദോഷീ ...ഇനി നിന്റെ കൊണവതിയാരം കേട്ടോണ്ട്‌ നിന്നാ മാണിക്യം പോലുള്ള ഈ ഞാനുംകൂടെ നിന്റൂടെ കൂടി ചീത്തയാവും..അതോണ്ട്‌ ഞാൻ പോവാ..നീ നിനക്കു തോന്നിയ പോലെ ജീവിയ്ക്കു...." കടൽ പോലെ നീണ്ടു കിടക്കുന്ന മണൽ തരികൾ ചവിട്ടിമെതിച്ചു ദൈവം നടന്നു പോയി......കൂടെ നടന്നവൾ അമ്പരപ്പോടെ എന്റെ മോന്തയ്ക്കു നോക്കി.... ഞാൻ പറഞ്ഞു.:"പേടിക്കണ്ട അങ്ങേരു മ്മടാളാ... എടക്കെടയ്ക്കിങ്ങനെ എന്നെ ഊദേശിക്കാനൊരു വരവുണ്ട്‌.... ചുമ്മ്മാാ "...

. ഓരോ കഥ വരുന്ന വഴിയേ....

ഇൻബോക്സിൽ ഒരു മെസേജ്‌..."ഞാൻ താങ്കളുടെ ചിത്രങ്ങളുടെ ഒരാരാധികയാണു...താങ്കളെ ചില ചിത്രങ്ങളിൽ കണ്ടാൽ സംവിധായകൻ രെഞ്ജിത്തിന്റെ ഒരു ഛായയുണ്ട്‌. (അങ്ങേർക്കത്‌ തന്നെ വേണം) ....താങ്കളുടെ പോസ്റ്റുകളൊക്കെ വായിക്കാറുണ്ട്‌...എങ്ങനെ ഇങ്ങനെ തുറന്നെഴുതാൻ പറ്റുന്നു...?" ....... മറുപടി പറയും മുൻപ്‌ ഞാനീ ആരാധികയുടെ വാളിൽ ഒന്നു നോക്കി...ചറ പറാ ന്യൂ ജെനറേഷൻ കവിതകൾ സ്ത്രീ വിമോചന പോരാട്ട ഷെയറുകൾ.. നിപ്പു സമരം ഇരിപ്പു സമരം...മൂലമ്പള്ളി ...കൂടംകുളം..കാതികൂടം ....ടോൾ സമരം തുടങ്ങി ഒടുവിലത്തെ ജീൻസ്‌ വരെ..അന്യായ പോസ്റ്റുകൾ....ആളു ഭീകര പുലി തന്നെ... എന്നാപ്പിന്നെ മറുപടി കൊടുത്തേക്കാന്നു വച്ചു " തുറന്നെഴുന്നത്‌ ഒരു തെറ്റായി എനിക്കു തോന്നുന്നില്ല ....പലരും ഒളിച്ചു വയ്ക്ക്കുന്ന കാര്യങ്ങൾ എനിക്കു പറയാൻ കഴിയുന്നു അത്ര മാത്രം "...... ..... ആരാധിക : " ഓഹ്‌ എന്നാലും നിങ്ങൾടെ ഭാര്യയെ സമ്മതിയ്ക്കണം ...അവരിതൊക്കെ വായിച്ചിട്ടും നിങ്ങൾ ജീവ നോടിരിയ്ക്കുന്നല്ലോ....ഞാനെങ്ങാനമാരുന്നേ എന്നേ ചിരവയെടുത്തടിച്ചു കൊന്നേനേ...നിങ്ങടെ നംബർ തരൂ എനിക്കു നിങ്ങളെ കൂടുതൽ അറിയണമെന്നുണ്ട്‌ .." .... ഞാൻ നംബർ കൊടുത്തുടൻ വിളി വന്നു.... ഞാൻ : "എന്താ അറിയേണ്ടെ ചോദിച്ചോളൂ..." ....ആരാധിക : " ഒഹ്‌ എന്തൊരു മുഴക്കമാ നിങ്ങടെ ശബ്ദത്തിനു ശരിയ്ക്കും രഞ്ജിത്തിന്റെ ശബ്ദം പോലെ നല്ല കടുപ്പം ...എനിക്കൊത്തിരി ഇഷ്ടമായി ..."..... .... ഞാൻ :" എനിയ്ക്കീ മുഴക്കം ജന്മനാ ഉള്ളതാ ..എന്താണറിയേണ്ടത്‌ .. ചോദിച്ചോളൂ...".... ആരാധിക : " നിങ്ങളീ എഴുതുന്ന അപരാധ്ക്കഥകളൊക്കെ സത്യമാണോ ..?.....നിങ്ങളെക്കുറിച്ചു ധാരാളം കഥകൾ പലരും പറഞ്ഞു കേട്ടിട്ടിണ്ട്‌ അതൊക്കെ സത്യമാണോന്നറിയാനാ വിളിച്ചേ..".......ഞാൻ : "ആളുകൾ പറയുന്ന അറ്റോം മുറീമില്ലാത്ത കഥകൾ വിശ്വസിയ്ക്കരുത്‌.... മൊത്തമായുള്ളത്‌ ഞാൻ പറഞ്ഞു തരാം...." ...ഒരാളങ്ങനെ അതിയായി ആഗ്രഹിച്ചു വരുമ്പൊ നമ്മളവരെ നിരാശപ്പെടുത്താൻ പാടില്ലാല്ലോ... ഞാനൊന്നു ഞെരിഞ്ഞമർന്നു കഥ പറയാനാരംഭിച്ചു.. മൂപ്പത്തി മൂളി മൂളി കേട്ടോണ്ടിരുന്നു ....കഥകളങ്ങനെ കത്തിക്കേറുന്തോറും അങ്ങേയറ്റത്തു ..."ശ്ശോ... ഓ ഗോഡ്‌.. ഈസ്‌ ഇറ്റ്‌ ട്രൂ.... ഐ കാന്റ്‌ ബിലീവ്‌...." എന്നിങ്ങനെയുള്ള ആവേശ ശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു....കഥ പറച്ചിൽ ഒരു മൂന്നാം ഖാണ്ഡമൊക്കെയായപ്പോഴേക്കും അപ്പുറത്തൂന്നു ചില ദീർക്ഖ നിശ്വാസങ്ങളൊക്കെ കേട്ടു തുടങ്ങി....കുറേ കഴിഞ്ഞപ്പോ അതു പതിയെ ഞരക്കവും നെലവിളിയുമായി...പാവത്തിനെങ്ങനേലും ഓടി രക്ഷപെട്ടോളാഞ്ഞു വയ്യ...." ചേട്ടാ എനിക്കു വിശ്വസിക്കാൻ വയ്യ ഇതിൽ ഇങ്ങനെയൊക്കെയുണ്ടെന്നു .. ബട്ട്‌ എനിക്കത്യാവശ്യമായി ഒരസൈൻമന്റ്‌ തീർക്കാനുണ്ട്‌ ... ബാക്കി നമക്കു പിന്നെ പറഞ്ഞാപ്പോരേ...." ...... ഞാൻ : " അതെന്തു പറച്ചിലാ ... എല്ലാമറിയണോന്നു പറഞോണ്ടല്ലേ ഞാനിത്ര കഷ്ടപ്പെട്ടു എല്ലാം"ഡീറ്റെയിലായി " പറഞ്ഞു തരണത്‌...അപ്പോ പിന്നെ പോയാലെങ്ങനാ..."...ഞാൻ വീണ്ടും ആറാമ ത്തെ അദ്ധ്യായം മൂന്നാം വാക്യത്തിലേയ്ക്കു കടന്നു....കുറെ കഴിഞ്ഞപ്പോ അപ്പുറത്തൂന്നു മൂളലില്ല ...ഞാൻ ഒച്ചത്തീ വിളിച്ചു ... " ഹലോ......ഹ ലോ... ഹലോൂൂൂ ....കോളു കട്ടായി.... ആളോടി രക്ഷപെട്ടിരിക്കുന്നു....തിരിച്ചു വിളിച്ചു നോക്കി ഫോൺ സ്വിച്ചോഫ്ഫ്‌....പ്രൊഫെയിലിൽ പോയി നോക്കി... കാണാൻ പറ്റുന്നില്ല .. ആശാൻ ബ്ലൊക്ക്ഡ്‌.....എന്തായാലും വല്ലാത്ത പുരോഗമനവാദി തന്നേ...പുരോഗമനൊം സ്വാതന്ത്ര്യൊം കവിതയുമൊക്കെ പോസ്റ്റിൽ മാത്രം.... ഉള്ളിലിപ്പോഴും പഴയ സധാചാര പ്പോലീസു തന്നെ ..... ഓരോ കഥ വരുന്ന വഴിയേ....

Wednesday, July 16, 2014

ആഹ ഹാ കിളി പോയീ ....

കാലത്തെ എണീക്കാനൽപ്പം താമസിച്ചു....ഓൺ ലൈനിൽ കേറി നോക്കിയപ്പോ രാത്രി ചാറിപ്പെയ്തവളുടെ മെസേജ്‌ കിടക്കുന്നു "ചേട്ടാ ഞാൻ കൃത്യം 8.30 നു ബസ്സ്റ്റാന്റിലെത്തും 8.45 നുള്ള റാന്നി ബസിൽ എനിയ്ക്കു കോളെജിലേയ്ക്കു പോകണം...അതിനു മുന്നേ വരുമോ...? "...വാച്ചിലേയ്ക്കു നോക്കി 7.55 .....ആദ്യത്തെ കൂട്ക്കാഴ്ചയാണു...സമയത്തു ചെന്നില്ലേ അവളവളുടെ പാട്ടിനു പോകും ...ചട പടെന്നു ടൊയിലറ്റിൽ കേറിയിറങ്ങി...ചായ കുടിച്ചോണ്ട്‌ കുളിമുറിയിലേയ്ക്കോടുമ്പോ ഭാര്യ ചോദിച്ചു : "ഇതെന്താ ഇന്നിത്ര ധ്രുതി വർക്കു വല്ലതുമുണ്ടോ..?."......ഒട്ടത്തിനിടയിൽ വിളിച്ചുകൂവി : "ഒരർജ്ജന്റ്‌ മീറ്റിംഗ്‌ ഉള്ളതാ ഈപ്പോ തന്നെ സമയം പോയി...".കതകടച്ചു കൈലി ഊരിയെറിഞ്ഞു നിക്കുമ്പോഴാണു പതിവുപോലെ വെട്ടമിടാൻ മറന്നു പോയെന്നോർത്തത്‌...നീട്ടി വിളിച്ചു : "എടിയേ ആ ലൈറ്റൊന്നിട്ടേ ".......പുറത്തു കൊച്ചു സൂപ്രണ്ട്‌ "ഡോറ ബുജി " കാണുന്നതിന്റെ ഒച്ചയിൽ അവളതു കേട്ടില്ലെന്നു തോന്നി ഒന്നൂടെ ഉച്ചത്തിൽ വിളിച്ചു.....ശ്ശെ എന്തൊരു കഷ്ടമാണിത്‌...ഇരുട്ടു കാരണം സോപ്പെവിടിരിയ്ക്കുന്നെന്നുപോലും അറിയാൻ മേലാ...ദേഷ്യം മൂത്തിട്ടു പിന്നേം കൂവി " ആ ലൈറ്റൊന്നിടോ.." ...ഒരു രക്ഷയുമില്ല.....മുന്നിലിരുന്ന ബക്കറ്റിനാഞ്ഞൊരു ചവിട്ടു കൊടുത്തു ...ഉത്തരവാധിത്വമില്ലാത്തവൾ ...ഭർത്താവിന്റെ കാര്യങ്ങൾ നോക്ക്കാനവൾക്കു സമയമില്ല ...ഒരു പരുവത്തിൽ തല നനച്ചു തോർത്തി ചാടി പുറത്തേയ്ക്കിറങ്ങുമ്പോ വഴിയിൽ വച്ചിരുന്ന അണ്ടാവിൽ കാലു തട്ടി നന്നായി നൊന്തു .....പണ്ടാരം മനുഷ്യനെ കൊല്ലാൻ വേണ്ടിയോരോ കോപ്പെടുത്തു വഴീക്കൊണ്ട്‌ വ ച്ചോളും...എടുത്ത്‌ മുറ്റത്തേക്കൊരെറി വച്ചു കൊടുത്തു...അക ത്തേയ്ക്കു പാഞ്ഞു കേറുമ്പോ ഭാര്യ അടുക്കള വാതുക്കൽ നിക്കുന്നു : "തീർന്നോ അഭ്യാസം ...? ..... ഞാൻ :" പിന്നല്ലാതെ മനുഷ്യനെവിടെങ്കിലും " അത്യാവശ്യത്തിനു " പോകാൻ ധൃതി പിടിച്ച്ചു നിക്കുമ്പോ കുഞ്ഞുകളിയ്ക്കരുത്‌... ആ ലൈറ്റൊന്നിടാൻ ഞാനെത്ര വട്ടം വിളിച്ചു കൂവി ... കേക്കാനെവിടെ നേരം... " .... അവൾ : " ആദ്യത്തെ വിളിയ്ക്കു തന്നെ ഞാൻ സ്വിച്ച്‌ ഇട്ടതാ സംശയമുണ്ടേ ഇങ്ങോട്ടു വന്നു നോക്കിക്കേ...നല്ലോണം കണ്ണു തുറന്നു നോക്കീട്ട്‌ പാത്രം പറക്കിയെറി .." ....... ശരിയാണു സ്വിച്ചിട്ടു തന്നെയാ വച്ചേക്കുന്നെ..പിന്നിതെന്തുപറ്റി ..ഒരു പ ക്ഷെ അവളിതിപ്പോ ഇട്ടതാകുമോ... ബാത്‌ റൂമിൽ നോക്കി... ഇരുട്ട്‌ തന്നെ ...അപ്പോ പണി പാളി ..ബൾബ്‌ ഫ്യൂസായതാ വെറുതെ അവളെ തെറി വിളിച്ചു....മെല്ലെ പുറത്തിറങ്ങി .... കണ്ണിൽ ഒരുകൊട്ടത്തീയുമായി ഭാര്യ നിൽക്കുന്നു ...തോളിൽ കിടന്ന തോർത്തെടുത്തു തലവഴിയിട്ടു പതിയെ നമ്ര ശിരസ്ക്കനായി അകത്തേയ്ക്കു നടന്നു .....ഏതോ മഹാൻ പറഞ്ഞതോർമ്മ വന്നു " കുടുംബ ജീവിതമൊരു ഞാണിന്മേൽക്കളിയാണു...ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ.... ".....ക്ലോക്കിലേയ്ക്കു നോക്കി......മണി ...9.05

Wednesday, April 23, 2014

"യോ യോ......

നമ്മുടെ കഥാ നായകൻ സുമാർ ഒരു ഒന്നര ക്കൊല്ലം മുൻപു വരെ ഏതൊരു നാട്ടിൻപുറത്തും കാണപ്പെടുന്നപോലെ ലുങ്കിയുടുത്തു സൈക്കിളിൽ പോകുന്ന നാടൻ പയ്യനയിരുന്നു ... അടക്കവും ഒതുക്കവുമായി ചെവിയിൽ തുളസ്സിക്കതിർ ചൂടി പോയിരുന്ന പാവത്താൻ..ആയിടയ്ക്കു നായകൻ ബേംഗ്ലൂരിൽ ജോലിക്കാരനായ ഒരു കടും ഫ്രീക്കൻ ബന്ധുവിനൊപ്പം ജോലി തേടിപ്പോയതാണു ഈ കഥയിലെ ഏക ട്വിസ്റ്റ്‌.... ആറുമാസ്സത്തിനു ശേഷം നാട്ടിലെത്തിയ നായകനെ പെറ്റ തള്ള പോലും തിരിച്ചറിഞ്ഞില്ല...ഓഹ്‌ മാൻ വാട്ട്‌ എ ചെയിഞ്ച്‌....മഞ്ഞ പാന്റും മഞ്ഞയുടുപ്പും പച്ച ഷൂവും...മുടിയൊക്കെ കറണ്ടടിച്ചപോലെ മേൽപ്പോട്ടെഴുന്നേറ്റു നിൽക്കുന്നു....ബക്കിയുള്ളിടത്തു എലി കരണ്ടിയ പോലെ ചിലറ കലാ പരിപാടികൾ..മേൽക്കാതിലും അടിക്കാതിലും സൈക്കിൾ ടയറുകൾ....പാതിരത്രിയിലെങ്ങാനം വെട്ടമില്ലാതെ പെട്ടെന്നു മുന്നിൽക്കണ്ടാൽ പേടിച്ചു കാറ്റു പോയേക്കും...മൊത്തത്തിൽ ഒരു കടും വെട്ടു സാധനം ...സാക്ഷൽ "അൽ കമലാസനൻ " ... നാട്ടാരൊക്കെ ചുള്ളന്റെ "ഫ്രീക്കു " കണ്ടന്തംവിട്ടു...പയ്യൻ കൂളിംഗ്‌ ഗ്ലാസ്സിലൂടെ നാട്ടാരെ നോക്കി .".യോ യോ ".. പറഞ്ഞു...നാട്ടിലെ വളർന്നുവരുന്ന കുട്ടി ഫ്രീക്കന്മാരൊക്കെ മൂപ്പരുടെ.. "യോ യോ "...കമ്പനിയിൽ കൂടാൻ മൽസരം നടത്തി....പിന്നെ കുറേ ദിവസത്തേയ്ക്കു ഇതായിരുന്നു ചർച്ച...അങ്ങനെ ഓരോ ദിവസവും കട്ട നിറങ്ങളിലൂടെ മച്ചു നാട്ടാരെ ആകെ വട്ടാക്കിക്കൊണ്ടിരുന്നു..രണ്ടാഴ്ച്ചയ്ക്കു ശേഷം തിരിച്ചു പോയ മച്ചൂനെ പിന്നെ കാണുന്നതു ഇന്നു രാവിലെയാണു...പാലുവാങ്ങി നടന്നു വരും വഴി കലുങ്കിലൊരു അപരിചിതൻ.... തലയാകെ മൂടിക്കെട്ടിയിരിയ്ക്കുന്നു അടുത്തു ചെന്നു സൂക്ഷിച്ചു നോക്കി....തള്ളേ നമ്മടെ പഴയ "യോ യോ " പയ്യൻ .. ക്ലീൻ ഷേവ്‌..പുരികം പോലുമില്ല ...തലയിലെ കെട്ടഴിച്ചു ... ഞെട്ടിപ്പോയി...അവിടവിടെ പുഴുക്കടി പിടിച്ചപോലെ മുടി വട്ടത്തിലും നീളത്തിലും കൊഴിഞ്ഞു പോയിരിയ്ക്കുന്നു......കറണ്ടും കളറും മാറി മാറിയടിച്ചു ഒടുക്കം ഇങ്ങനായത്രെ ...പാവം പായസ്സത്തിൽ വീണ ടർക്കിക്കോഴിയെപ്പോലെ കലുങ്കിൽ കുന്ത്തിച്ചിരുന്നു.... "ഉള്ള ജോലീം പോയി..പകൽ വീട്ടിനു വെളിയിലിറങ്ങാൻ പേടിയാ ..വീട്ടിലാണേ തള്ള ഒടുക്കത്തെ തെറിവിളി...ഒണ്ടാരുന്ന ലൈനും പൊട്ടി..പകുതി സമാധാനം അധികമാരും തിരിച്ചറിയുന്നില്ലെന്നുള്ളതാ...മരുന്നു കഴിയ്ക്കുന്നുണ്ട്‌ പഴേ പോലെ മുടി വളരുമായിരിയ്ക്കും..." ഫ്രീക്കൻ ഗദ്ഗധഖൺഠനായി അകലേയ്ക്കു നോക്കി ദീർക്ഖ നിശ്വാസം വിട്ടു....മുന്നിൽ കൊഴിഞ്ഞു വീണു കിടന്നിരുന്ന പഴുത്ത "യോ യോ "കളിൽ ചവിട്ടി വീഴാതിരിക്കാൻ ശ്രദ്ധിച്ചു ഞാൻ മുന്നോട്ടു നടന്നു......

പരിഷ്ക്കാരി

ഇസ്തിരിയിടാത്ത കുപ്പായമിട്ടു ഒറ്റമുണ്ടുമുടുത്തു ഇന്നീ രാജധാനിയിലേയ്ക്കു വന്നൊരാൾ ഞാൻ മാത്രമാണു ...അതുകൊണ്ടു തന്നെ വേഷ ഭൂഷകളുടെ അളവുകോൽ കൊണ്ട്‌ മാന്യതയുടെ തലനാരിഴ കീറുന്ന "പരിഷ്ക്കാരികൾ " ചിലപ്പോഴെങ്കിലും എന്നെ തുറിച്ചു നോക്കി കടന്നുപോകുന്നുണ്ട്‌...

അപ്പാപ്പൻ.....

അത്യാവശ്യം തിരക്കുള്ളൊരു കല്യാണ വീട്‌...ഒരു 1940 മോഡെൽ "അപ്പാപ്പൻ " കാലത്തെ മുതൽ സജീവമായി രംഗത്തുണ്ട്‌ ..ആ സ്തലത്തെ മിക്ക കല്യാണങ്ങൾക്കും മുടങ്ങാതെ എത്താറുള്ള ആളാണു അപ്പാപ്പൻ ...കല്യാണ വീട്ടിൽ വരുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീ രത്നങ്ങളെ തിരഞ്ഞു പിടിച്ചു ആലിംഗനം ചെയ്തു വിശേഷം തിരക്കലാണു പ്രധാന കലാപരിപാടി...തരം കിട്ടിയാൽ ഒരു കിസ്സും അടിയ്ക്കും ....ആളും തരവും നോക്കി ആലിംഗനത്തിന്റെ നീളം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട്‌..പ്രായത്തിൽ മൂത്തൊരപ്പാപ്പനല്ലേന്നുവച്ചിട്ടുത ന്നെ പലരും കാര്യമായിട്ടൊരെതിർപ്പും പ്രകടിപ്പിച്ചില്ല...അപ്പാപ്പന്റെ വിദ്യ നേരത്തെ അറിയാവുന്ന ചില സുന്ദരിമാർ ബുദ്ധിപൂർവ്വം എസ്കേപ്‌ ആയി..ആരെ കണ്ടാലും കെട്ടിപ്പിടുത്തം കഴിഞ്ഞാലുടൻ ചോദിയ്ക്കും "അപ്പാപ്പനെ അറിയില്ലേടീ മോളേ."...പലരും ഇതാരെന്നറിയാതെ വാ പൊളിച്ചു..ചിലരൊക്കെ വിക്കി ..ചിലർ കുതറി മാറാൻ നോക്കി.. അപ്പാപ്പൻ വിട്ടില്ല....തലമൂത്ത ചിലരിട പെട്ടു പലരേയും രക്ഷപെടുത്തി..മൂലയ്ക്കിരുന്ന ഓൾഡ്‌ പീസുകളെയൊന്നും അപ്പാപ്പൻ മൈന്റിയില്ല ...അൽപ്പം ആൾത്തിരക്കൊഴിഞ്ഞു ...റെസ്റ്റെടുത്തു കൊണ്ടിരിയ്ക്കുമ്പൊ ഒരു 95 മോഡെൽ ന്യൂ ജെനറേഷൻ കിളി ഒഴുകിവന്നു ....100 -160 ഇൽ അപ്പാപ്പൻ ചാടിവീണു.." മോളേ നീയങ്ങു വളർന്നല്ലോടേീ കൊച്ചു കള്ളീ..." അന്തം വിട്ട കിളി കുതറിയോടാൻ നോക്കി...അപ്പാപ്പൻ പിടിമുറുക്കി..പതിഞ്ഞ സ്വരത്തിൽ കിളി മൊഴിഞ്ഞു... "എനിയ്ക്കറിയില്ല.. കയ്യേന്നു വിട്‌ " അപ്പാപ്പൻ : അമ്പടീ കൊച്ചുകള്ളീ അങ്ങനിപ്പൊ പോകണ്ട ..അപ്പാപ്പനെ അറിയാത്ത പോലെ " ....കലിപ്പു മൂത്ത പെണ്ണു കെട്ടിപ്പിടുത്തത്തിനിടയിൽ അപ്പാപ്പന്റെ " പരിസ്ത്തിതി ലോല പ്ര ദേശങ്ങളിലെവിടെയോ "പിടിച്ചു കാര്യമായി ഒന്നു ഞെവിടി ...അപ്പാപ്പന്റെ കണ്ണു തള്ളി ..ശ്വാസം നിലച്ചപോലെ ....നക്ഷത്രക്കാലെണ്ണിയ അപ്പ്പാപ്പൻ പിടിവിടീയ്ക്കാൻ ആവുന്നപണിയെല്ലാം നോക്കി ..പെണ്ണു വിട്ടില്ല ...കണ്ടു നിന്നതിലൊരു ചേച്ചിയ്ക്ക്‌ അപകടം മണത്തു...പെണ്ണിന്റെ ചെവിയിലെന്തോ മൊഴിഞ്ഞു പിടിവിടുവിച്ചു.....കണ്ണു നിറഞ്ഞ അപ്പാപ്പൻ സെറ്റിയിൽ തളർന്നിരുന്നു...പെണ്ണു പെണ്ണിന്റെ പാട്ടിനു പോയി....അപ്പാപ്പനെ പിന്നെ കാണുമ്പോൾ ഊണു നടക്കുന്നിടത്തൊരു മൂലയിൽ വിശർത്തു കുളിച്ചു.. മുടിയൊക്കെ പൊങ്ങി ഫ്രൈഡ്‌ റൈസിന്റെ മണ്ടയിൽ അവശനിലയിൽ തളർന്നു കിടക്കുകയായിരുന്നു... .എന്തായാലും പിന്നീടൊരിയ്ക്കലും ആ ഏരിയായിലെ കല്യാണ വീടുകളിൽ അപ്പാപ്പനെ കണ്ടിട്ടില്ല....

കല്യാണം...

വൈകുന്നേരത്തെ സ്റ്റെഡി ക്ലാസിനെത്തിയ അവിവാഹിതരായ 2 ചെറുപ്പക്കാരുടെ മുഖം തീർത്തും അസ്വസ്ത്തമായിരുന്ന്നു...അവന്മാരുടെ സ്പോൺസെർഷിപ്പിൽ ചായയും ഷവർമ്മയും തട്ടിക്കൊണ്ട്‌ പ്രശ്നമാരാഞ്ഞു...രണ്ടു പേർക്കും കല്യാണം കഴിയ്ക്കണം... "ചായകുടി " യാണു ഒരാളുടെ പ്രശ്നം...ജോലിയും മറ്റു ജീവിത ചുറ്റുപാടുകളുമുണ്ട്‌..വയസ്സ്‌ 29 ആയി എത്രകാലമിങ്ങനെ "സിന്ദാബാദ്‌ " വിളിച്ചു ജീവിയ്ക്കും ...? പുറത്തു പോയി ചായ കുടിയ്ക്കാനുള്ള ധൈര്യവുമില്ല ... അപരൻ വേദനിയ്ക്കുന്നൊരു കോടീശ്വരൻ ..ആവശ്യത്തിനും അനാവശ്യത്തിനും പണം.. കാറിനു കാറു..ജോലിയ്ക്കു ജോലി ...ഇതൊക്കെയുണ്ടെങ്കിലും മടുപ്പിക്കുന്നൊരേകാന്തത എവിടൊക്കെയോ തളം കെട്ടിക്കിടക്കുന്നു... ആഗ്രഹമുണ്ടെങ്കിലും ആശങ്കകളാണു മനസ്സു നിറയെ .. വിവാഹിതനായാൽ ഭാര്യയ്ക്കടിമായാകേണ്ടി വരുമോ...സുഹൃത്ബന്ധങ്ങൾ ഉപേക്ഷിക്കേണ്ടി വരുമോ...പെണ്ണുകെട്ടിപ്പോയ ചില സുഹൃത്തുക്കൾക്കുണ്ടായ ദുരാനുഭവങ്ങൾ അങ്ങനെ പല പല ചിന്തകൾ...സമയം പോക്കാനെങ്കിലും ഏതെങ്കിലും ഒരു കിളിയെ അടിച്ചിടാൻ ഉള്ള കഴിവു മുഴുവൻ പ്രയോഗിച്ചു നോക്കി ...ഒരു സിംഗിൾ മൈന പോലും കൊത്തിയില്ല..സങ്കടം സഹിയ്ക്ക വയ്യാതെ ഫെയിസ്ബുക്കിൽ കേറിചൂണ്ടയിട്ടു.. കണ്ണു വേദന വന്നതു മിച്ചം.. ഫ്രെണ്ട്‌ ലിസ്റ്റിൽ നിറഞ്ഞതു മൊത്തം ബന്ധുക്കൾ ... ഇതൊക്കെ നിസ്സാര പ്പെട്ട കാര്യങ്ങളാണെന്നും ഇതിനൊന്നും വേണ്ടി കല്യാണം കഴിച്ചു ജീവിതം കോഞ്ഞാട്ടയാക്കരുതെന്നും ഒന്നര മണിക്കൂർ പല പല ഉദാഹരണ സഹിതം തൊണ്ടയിലെ ചായയും വയറ്റിലെ ഷവർമ്മയും തീരും വരെ ക്ലാസ്സെടുത്തു... നോ പ്ര യോജനം...കെട്ടാൻ തന്നെയുറപ്പിച്ചു രണ്ടും പിരിഞ്ഞുപോയി...ഒരുത്തനെ യെങ്കിലും രക്ഷിക്കാൻ കഴിയുമെന്നൊരു ശ്രമം നടത്തിയതാ രക്ഷയില്ല ...കല്യാണം കഴിയ്ക്കണമത്രേ ..കല്യാണം.... ങ്‌ ഹാ പോയനുഭവിയ്ക്കട്ടെ....

ഉണ്ണിമേരി

മീൻ കടയിലെത്തിയപ്പൊ നല്ല ചൊമന്ന മീൻ ഇരിയ്ക്കുന്നു...കൂട്ടത്തിലൊരെണ്ണത്തിനു നല്ല വലിപ്പവും ഭീകര സൗൻദര്യവും ...ഞാൻ : ഇതെന്തു മീനാണ്ണാ..? .. കടയുടമ : ഉണ്ണിമേരി.....ചില നിമിഷങ്ങൾ മേലാകെ കുളിരു കോരി...പണ്ടേതോ ഓലക്കൊട്ടകയിൽ കണ്ട ഉണ്ണിമേരിയുടെ കുളിസീൻ അത്യധികമായ ഗൃഹാതുരത്വത്തോടെ വീണ്ടും തിരശ്ശീലയിൽ ഓടിത്തുടങ്ങി......ഫ്ലാഷ്ബാക്ക്‌ കട്ടാകുമ്പൊ മീൻ വെട്ടുന്ന അണ്ണൻ നിഗൂഡമായൊരു ചിരിയോടെ എന്നെ നോക്കി നിപ്പുണ്ട്‌..ഒരു പക്ഷെ സെയിം കുളിസീൻ അണ്ണനും കണ്ടിട്ടുണ്ടാകും...എന്തായാലും അന്യായ കാശിനു ഉണ്ണിമേരിയേയും വാങ്ങി ഞാൻ വീട്ടിലേയ്ക്കു നടന്നു...ഇനിയെന്നാണാവോ സിൽക്കിനേം അനുരാധചേച്ചിയേയുമൊക്കെ ഇങ്ങനെ ഒന്നു കവറിലിട്ടു കൊണ്ടാൻ പറ്റുക..

പാർട്ട്‌ണർ....

ഇന്നും വന്നു ആ ഫോൺ സ ന്ദേശം...ഒരു ഓർമ്മപ്പെടുത്തൽ പോലെ ....3 വർഷം മുൻപ്‌ ജീവിതത്തിലിതുവ രെ ചെയ്തിട്ടില്ലാത്തൊരു വലിയ ഇൻ വെസ്റ്റ്മെന്റിൽ ഒരു സംരഭം തുടങ്ങാനാഗ്രഹിച്ചിറങ്ങുമ്പോൾ ഇൻഡ്യയിലെ തന്നെ വലിയൊരു വ്യവസായ ഭീമനെ എന്റെ സംരംഭത്തിനു പണം മുടക്കാൻ പാർട്ട്‌ണർ ആയിക്കിട്ടുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല...മുടങ്ങിപ്പോകും എന്നു ഭയന്നിരുന്ന ഒരവസ്തയിൽ മറക്കാനാവാത്തൊരു സഹായമാണു അവരെനിയ്ക്കു ചെയ്തു തന്നത്‌... അതുകൊണ്ട്‌ ത ന്നെ നന്ദി സൂചകമായി എല്ലാ മാസവും ഞാൻ പോയിക്കണ്ട്‌ അദ്ധേഹത്തിന്റെ ഷെയർ നൽകി നന്ദിയറിയിക്കാറുണ്ട്‌ ..എത്ര സ്നേഹപൂർണ്ണമായ പെരുമാറ്റം എപ്പോഴെങ്കിലും എന്റെ വരവു താമസിച്ചാലുടൻ അദ്ദെഹത്തിന്റെ ഉൽഖണ്ട നിറഞ്ഞ അന്വേഷണമെത്തും ...എന്നെ അന്വേഷിയ്ക്കാനും ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ എന്നിൽ സന്തോഷം നിറയ്ക്കാറുണ്ട്‌... ...ഞങ്ങളുടെയീ പങ്കുവയ്ക്കലിനു ഇപ്പൊ 3 വയസ്സ്‌ തികഞ്ഞിരിയ്ക്കുന്നു.................................................................(നേരത്തിനും കാലത്തിനും വണ്ടിയുടെ സി സി അടച്ചില്ലെങ്കിൽ ഇങ്ങനെ പല വിളികളും വരും )

Wednesday, April 9, 2014

ന്നാലും ന്റെ ഡിയറേ....

കുറച്ചുനാൾ മുൻപൊരു പഴയ പരിചയക്കാരിയുടെ റികെസ്റ്റ്‌ വന്നു ...നേരിട്ടു നല്ലോണം അറിയാവുന്ന ആളായതു കൊണ്ട്‌ വിചാരണ കൂടാതെ അക്സെപ്റ്റ്‌ ചെയ്തു...ഇടയ്ക്കെപ്പോഴോ ഭാര്യയും പറഞ്ഞു അതേ ആളിന്റെ റികെസ്റ്റ്‌ വന്നെന്ന് ...ഞാൻ പറഞ്ഞു അക്സെപ്റ്റിക്കൊ അറിയാവുന്ന ആളാ...വല്ലപ്പോഴും വന്നു ഒരു ലൈക്കൊക്കെ അടിച്ചിട്ടു പോകും...ഇന്നു വന്നു ചറപറാന്നു ലൈക്‌ അടിയ്ക്കുന്ന കണ്ട്‌ ചറ്റിൽ ഒരു മെസേജ്‌ അയച്ചു " ഹായ്‌ ഡിയർ എന്തുണ്ട്‌ വിശേഷം...? " റിപ്ലെ : എന്താ വിളിച്ചതു ഡിയർ എന്നോ...? ഭാര്യയോടു പറയണോ...?..... ഞാനൊന്നു ഞെട്ടി...കർത്താവേ ഡിയർ എന്നുള്ളത്‌ ഇത്രവലിയ കുഴപ്പം പിടിച്ച വാക്കാണോ....സാധാരണ കരളേ എന്നു വിളിച്ചാണു തുടങ്ങാറു....എന്നാലും ഭാര്യയോടു പറയാൻ മാത്രം ഇതിലിത്ര മഹാ സംഭവമെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല...എന്നാപ്പിന്നെ നല്ല വാക്കു നാലെണ്ണം പറഞ്ഞിട്ടു ത ന്നെ കാര്യം.. " എങ്കിൽ പിന്നെ പെട്ടെന്നു തന്നെ പറയണേ പറയുമ്പൊ കുറച്ചു കാര്യമായി പറയണം വെറുതെ ചെറിയ കാര്യങ്ങൾ പറഞ്ഞു ഭാര്യയുടെ മുന്നിലെന്റെ വില കളയരുത്‌...വേ ണേ ഫോൺ നമ്പർ തരാം ഇപ്പൊ ത ന്നെ വിളിച്ചു പറയു പ്ലീസ്‌ ... " ആളിന്റെ അനക്കമില്ല .... പോയോ.....എന്നാലുമെന്റെ ഡിയറേ വെറുതെ ഒന്നു ഡിയറേന്നു വിളിച്ചപ്പോഴെയ്ക്കും എന്തിനാണിങ്ങനെ ചൂടാവുന്നതു ഡിയറേ...ഇനിയൊരിയ്ക്കലും ഡിയറിനെ ഡിയ്റേന്നു വിളിയ്ക്കില്ല്ല ഡിയറേ.....ന്നാലും ന്റെ ഡിയറേ....

"ചിറകൊടിഞ്ഞ കിനാവുകൾ "..( a true story )....................... ..........................


കുറച്ചു കാലം മുൻപു നടന്ന കഥയാണു...കൃത്യമായിപറഞ്ഞാൽ ആ ദുഷ്ടനായ "ശുംഭൻ " കൂളിംഗ്‌ പേപ്പർ നിരോധിയ്ക്കും മുൻപ്‌...സീൻ നമ്പർ 1... ശംഖുമുഖത്തെ ഒരു സായഹ്നം...നല്ല തിരക്കുണ്ട്‌...കടൽതീരത്തെ വിവിധ തരം ദൃശ്യങ്ങൾ...ആളൊഴിഞ്ഞ വിശാലമായ പാർക്കിംഗ്‌ ഏറിയയിലേയ്ക്കു വന്നു നിൽക്കുന്ന അംബാസഡർ കാർ ...അതിനുള്ളിൽ സുന്ദരനും സുമുഖനും സൽസ്വഭാവിയും പോരാത്തതിനു ആറടി പൊക്കവും വിരിഞ്ഞ മാറുമുള്ളവനുമായ നമ്മുടെ നായകൻ... (ഞാൻ തന്നെ ആരും കൺ ഫ്യൂഷനാകണ്ട നായകനാകുമ്പൊ ഒരു ബിൽഡപ്പൊക്കെ വേണമല്ലോ )... വണ്ടി പാർക്കു ചെയ്തു റെയർ മിററിൽ നോക്കി ത ന്റെ കൂളിംഗ്‌ ഗ്ലാസ്‌ ഫിറ്റ്‌ ചെയ്യുന്ന നായകന്റെ കണ്ണുകൾ യാധൃശ്ചികമായി സമീപം പാർക്കു ചെയ്തിരിയ്ക്കുന്ന ആൾട്ടോ കാറിലേയ്ക്കു പാഞ്ഞു...മുൻ ഗ്ലാസ്സിൽ ഷെയ്ഡ്‌ ഫിറ്റ്‌ ചെയ്തു മറച്ച ഫുൾ കൂളിംഗ്‌ പേപ്പറൊട്ടിച്ചു ഏസി ഓൺ ചെയ്തിട്ടിരിയ്ക്കുന്ന ആ വണ്ടിയിൽ നിന്നും ഒരു കുണുങ്ങിച്ചിരി കേട്ടുവോ....? നായകൻ ജാഗരൂഗനായി....അതെ അതിനുള്ളിൽ എന്തോ നടക്കുന്നുണ്ട്‌ അപ്പുറത്തെ ഗ്ലാസ്സിൽ കൂടി അരിച്ചിറങ്ങുന്ന പ്രകാശരേണുക്കളിലൂടെ കെട്ടിപ്പുണരുന്ന രണ്ടു യുവ മിധുനങ്ങൾ...അർദ്ധ്നഗ്നമായ അവളുടെ മേനിയിൽ പട്ടിണി കിടന്ന പൊമറേനിയൻ പട്ടിയേപ്പോലെ പരക്കം പായുന്ന അവന്റെ വിരലുകൾ...വികാരത്തള്ളിച്ചയിൽ പുളയുന്ന നായികയുടെ പതിഞ്ഞ സീൽക്കാരങ്ങൾ....ഒഹ്‌ എന്റെ ക ണ്ട്രോൾ ദൈവങ്ങളേ ...പെട്ടെന്നതാ ഒരു ബൈക്കിൽ രണ്ട്‌ ഏമാന്മാർ നക്ഷത്രം പൊട്ടി വീണ പോലെ അവിടെ അവതരിച്ചു... ഇറച്ചിക്കടയ്ക്കുമുൻപിൽ ചെന്ന നായ യെപ്പോലെ കാറിനു ചുറ്റും ഓടുകയാണു പിന്നിലിരുന്ന ഏഡേമാൻ ... (സന്മനസ്സുള്ളവർക്കു സമധാനത്തിലെ എസ്‌ ഐ റാജേന്ദ്രനെപ്പോലെ സുന്ദരൻ ) .... പന്തികേടു മണത്ത ഏമാൻ കാറിന്റെ ഇടതു വശത്തെ മുൻ ഗ്ലാസ്സിൽ പലതവണ മുട്ടി വിളിച്ചു ...നോ റിപ്ലേ.... തുറക്കാനാ പറഞ്ഞെ ഇല്ലെങ്കിൽ ഞാൻ ഗ്ലാസ്സിടിച്ചു പൊട്ടിയ്ക്കും എന്നോടാ കളി....ഏമാൻ ഉറഞ്ഞുതുള്ളി ..അതാ പതിയെ ഗ്ലാസ്‌ താഴുന്നു... എല്ലാം വാരിചുറ്റി ഭയചകിതയായി പിടയ്ക്കുന്ന കണ്ണുകളോടെ നിസ്സഹായയായി നമ്മുടെ നായിക..... കൂടെ കാക്കയുടെ നിറവും (ex : എന്നെപ്പോലെ ) കൈ നിറയെ സ്വർണ്ണ മോതിരങ്ങളുമിട്ട ഒരു ബുൾഗാൻ താടിക്കാരനും ... ഏമാൻ : എന്താട ഇവിടെ പരിപാടി...?" ...... ബുൾഗാൻ : "ഞങ്ങൾ... വെറുതെ ..കാറ്റുകൊള്ളാൻ. ".... ഏമാൻ :കാറിനകത്തു കതകടച്ചിരുനാണോടാ മൈ....*****..കാറ്റ്‌ കൊള്ളണത്‌...ഇതൊന്നും ഈ ഞാൻ ഡ്യൂട്ടിയിലുള്ളപ്പോ നടക്കില്ല " കാക്കിക്കുള്ളിലെ സിങ്കം അലറി...." പൊക്കോണം ഈ ഏറിയായീന്നു അല്ലെങ്കി പൊക്കി അകത്തിടും രണ്ടിനേം ...ഇവിടൊരുത്തനും അങ്ങനെ ഓസിനു കാറ്റു കൊള്ളണ്ട... വണ്ടിയെടു പീ സീ " ചെല്ലക്കിളിയെ ആകമാനം ഒന്നു കോരിക്കുടിച്ചിട്ടു മുഖ്യൻ പറയും പോലെ നിയമം നിയമത്തിന്റെ വഴിയ്ക്കങ്ങട്‌ പോയി... കാറ്റു പോയ മത്തങ്ങാ ബലൂൺ പോലെ ബുൾഗാൻ എന്നെ ദയനീയമായി നോക്കി...ഉള്ള സമയത്തിനു കിളിയുടെ ഏമാനൂറ്റിയതിന്റെ ബാക്കി ചോരയൂറ്റിക്കൊണ്ട്‌ ഞാനവളോടു മൗനമായ്‌ ചോദിച്ചു ..." ഇനിയുമിതുവഴി വരില്ലേ....കാറ്റുകൊള്ളാൻ...? " ..കിളിയ്ക്കു സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന രക്ത നഷ്ടത്തെക്കുറിച്ചു പെട്ടെന്നു ബോധവാനായ ബുൾഗാൻ ഗ്ലാസു പൊക്കി കാറോടിച്ചു അനന്തതയിലേയ്ക്കു പോയി.....അപ്പോളും കടൽത്തിരകൾ ആഞ്ഞടിച്ചുകൊണ്ടിരുന്നു....ഞാൻ എന്തോ നഷ്ടപ്പെട്ട അണ്ണാനെപ്പോലെ നിർന്നിമേഷനായി അകലങ്ങളിലേയ്ക്കു നോക്കിയിരുന്നു......എന്തിനോ വേണ്ടി തിളച്ച ചിക്കെൻബിരിയാണി.....

Sunday, April 6, 2014

നഗരം

എഡിറ്റിംഗ്‌ സ്റ്റുഡിയോയിൽ നിന്നിറങ്ങുമ്പൊ സന്ധ്യ മയങ്ങിയിരുന്നു...നിയോൺ വെളിച്ചം വിതറിയ റോഡിലൂടെ പതിയെ നടന്നു...ഒരുകാലത്തു പട്ടിണിയും വ്രണിത സ്വപ്നങ്ങളുമായി ഒരുപാട്‌ അലഞ്ഞു തിരിഞ്ഞ വഴികൾ...ഒരു നേരത്തെ ആഹാരം കണക്കു പറയാതെ തന്നിരുന്ന രമേശണ്ണന്റെ പുട്ടു കടയിരുന്നിടത്തു വലിയൊരു കെട്ടിടം ഉയർന്നിരിയ്ക്കുന്നു....പഴയ ദേശാഭിമാനി കേന്റീൻ പൂട്ടിപ്പോയി...ദീർക്ഖ കാലം അഭയം നൽകിയിരുന്ന പഴയ സുഹൃത്തിന്റെ വാടക മുറി തേടി ഭാസ്കരഭവന്റെ മുന്നിൽ അൽപ്പ നേരം നിന്നു... വേണ്ട ..കയ്പ്പു നിറഞ്ഞ ഓർമ്മകളുടെ താവളമാണവിടം...വഴിയോരത്തെ പുസ്തകക്കടയിൽ നിന്നും നന്ദിതയുടെ കവിതകൾ വാങ്ങി ..മരണത്തിന്റെ കരങ്ങളിലേയ്ക്കു സ്വയമെറിഞ്ഞു കൊടുക്കും മുൻപ്‌ ശ്വാസം മുട്ടി മരിച്ച കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ ചിതറിക്കിടക്കുന്ന താളുകൾ....കേരളാ ഹൗസ്‌ ഹോട്ടെലിന്റെ കൗണ്ടറിലെ സുമുഖനായ ചെറുപ്പക്കാരൻ നൽകിയ സൗഹൃദം പൊഴിയ്ക്കുന്ന മന്ദഹാസം സ്വീകരിച്ചു ഉപവിഷ്ടനായി...ഒരു കുടുവൻ പാത്രത്തിൽ ചൂടു കഞ്ഞിയും ചമ്മന്തിയും ഒപ്പം പപ്പടവും പയറുതോരനും...കഞ്ഞിയ്ക്കു സ്വാദേറുമ്പോൾ വികസിച്ചു വരുന്ന കുടവയറിനേയും ഭാര്യാ സുഹൃത്തിന്റെ ഡയറ്റിംഗ്‌ അഭ്യർത്തനയും മറന്നു ... പൈസ കൊടുത്തു ബക്കിക്കൊരു കപ്പലണ്ടി മുട്ടായിയും വാങ്ങി വർഷങ്ങളായി ആദിത്യമരുളുന്ന ലോഡ്ജിലേയ്ക്കു വിട്ടു...താഴെയുള്ള ബാറിന്റെ പരിസരം ശൂന്യം ...സെക്യൂരിറ്റി ഓർമ്മിപ്പിച്ചു ഇന്നു ഒന്നാം തീയതിയാണു...ഓഹ്‌ അതു മറന്നു... ഡ്രൈ ഡെ... തമിഴ്‌നാട്‌ രെജിസ്ട്രേഷനുള്ള ഇൻഡിക്കയിൽ അതിഭീകര വയറുള്ള അണ്ണാച്ചിയ്ക്കൊപ്പം ഖന നിതംബിയായ ഒരു അക്കൻ വന്നിറങ്ങി.....കൌണ്ടറിൽ കിടന്ന പത്രം നോക്കുന്നു എന്നെ വ്യാജേന കുറച്ചു നേരം അക്കന്റെ" ശെന്തമിഴ്‌ "ചോരയൂറ്റി ഇരുന്നൂറ്റി മൂന്നാം നംബർ താക്കോൽ വാങ്ങി മുകളിലേയ്ക്കുള്ള്‌ പടികൾ കേറി...കിതയ്ക്കുന്നുണ്ട്‌..വയറുതടവി താഴെയ്ക്കു നോക്കി.....ഉത്തരവാധിത്വപ്പെട്ട ചില സ്തലങ്ങളിൽ വേണ്ട രീതിയിൽ നോട്ടമെത്തുന്നില്ല... താഴെക്കണ്ട അണ്ണാച്ചിയുടെ വയറിനെക്കുറിച്ചോർത്തു... ഇടനാഴികളിൽ മദ്യത്തിന്റെ രൂക്ഷ ഗന്ധം..... മുറികളിൽ നിന്നുയരുന്ന ഒച്ചകൂടിയ വാഗ്‌ ധോരണികൾ.... റൂം തുറന്നപ്പോൾ ചുട്ടുപൊള്ളുന്ന ചൂട്‌ ...കാലങ്ങളായി അടച്ചിട്ടിരുന്ന ജനാല തള്ളിത്തുറന്നു...തൊട്ടുരുമിയിരിയ്ക്കുന്ന വലിയ ഹോട്ടെലിന്റെ എയർക്കണ്ടീഷണറിന്റെ കണ്ടൻസറിൽ നിന്നും വരുന്ന ചൂടുകാറ്റ്‌.. ശരീരമാസകലം വേദനിയ്ക്കുന്ന പോലെ...ചെറു ചൂടുമുണ്ട്‌...ഒരു പനിയുടെ മണമടിയ്ക്കുന്നുണ്ട്‌...അടിയന്തിരമായി ചെയ്തു തീർക്കാനുള്ള ജോലികളെക്കുറിച്ചോർത്തു.....ആശങ്കകൾ വിട്ടൊഴിയാത്ത ജീവിതം...വരുന്നിടത്തു വച്ചു കാണുകതന്നെ .ഇട്ടിരുന്നതൊക്കെയുമൂരിയെറിഞ്ഞു ലുങ്കി ചുറ്റി സ്റ്റാറ്റസെഴുതാനിരുന്നു ...സ്റ്റാറ്റസ്‌ എഴുത്തിന്റെ ആധിക്യം കൊണ്ടാകാം ഇപ്പൊ ലാപ്പിൽ ടൈപ്പു ചെയ്യുന്നതിനേക്കാൾ വേഗത മൊബൈലിൽ കിട്ടിത്തുടങ്ങിയിരിയ്ക്കുന്നു.......
.

എം എ തായീ....

തിരഞ്ഞ്ഞ്ഞെടുപ്പ് ആസന്നമായിരിയ്ക്കെ പെട്ടെന്നൊരു ദിനം തിരുവന്തോരത്തൂന്നു ഉത്തരവാധിത്വപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് വിളിക്കുന്നു ...അത്യാവശ്യമായി കുറച്ചു പടങ്ങളെടുക്കാൻ നാളെ എത്തണം ... ആരോടും പറയണ്ട ..തീർത്തും സീക്രട്ട് ആയിരിയ്ക്കണം നമ്മളല്ലാതെ മറ്റാരും ഇതറിയാൻ പാടില്ല ...പാർട്ടിയുടെ കേന്ദ്ര നേതാവ് അതീവ രഹസ്യമായിട്ടാണ് വന്നിരിയ്ക്കുന്നത്‌ ......ഞാനാകെ കണ്ഫ്യൂഷനായി ....ഇത്രയും പ്രശസ്തനായ നേതാവിന്റെ പടം നമ്മളെടുത്താൽ ശരിയാകുമോ ..നേതാവിനിഷ്ട്ടപ്പെടുമായിരിയ്ക്കുമോ ..? ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ നമ്മളെ വിളിച്ച നേതാവിനാകും കുറച്ചിൽ ...ആകെ തലപെരുക്കുന്നു ...അടുത്തുകണ്ട ബാറിലേയ്ക്ക് പാഞ്ഞു കയറി മട മടാന്നു രണ്ടെണ്ണം അടിച്ചു ...സന്തോഷവും ആകാംഷയും റ്റെൻഷനുമൊക്കെ ചേർന്ന് തലയ്ക്കു മുകളിൽ പുക ഉയർന്ന്നു തുടങ്ങി ..അടിച്ചതോന്നും പിടിക്കുന്നില്ല ...ആവിയായിപ്പോകുന്ന പോലെ ..എന്തായാലും ചെയ്യുക തന്നെ ഇത്രയും വലിയൊരു ചാൻസ് മുന്നിൽ വന്നിട്ട് ഏറ്റെടുക്കതിരിയ്ക്കാൻ പറ്റില്ല ..പണ്ടൊരിയ്ക്കൽ ഒരു കിടു ബോളീവുഡ് നടിയുടെ പടമെടുക്കാൻ ദിനേശേട്ടൻ വിളിച്ചതാ..അന്ന് നല്ല ക്യാമറ സ്വന്തമായില്ലാഞ്ഞതുകൊണ്ടും അത്ര വലിയ അസ്സെയിന്മേന്റ്റ് ഏറ്റെടുക്കാനുള്ള ധൈര്യമില്ലാഞ്ഞതുകൊണ്ടും ഒത്തിരി സങ്കടത്തോടെ വിട്ടുകളഞ്ഞു ...ഇത്തവണ അതുണ്ടാകരുത് ....മറ്റാരും അറിയാതെ ചെയ്യണമെങ്കിൽ അസ്സിസ്റ്റന്റന്മാരെ കൊണ്ടുപോകാൻ പറ്റില്ല ..അവന്മാരില്ലാതെ ലൈറ്റ് യൂണിറ്റ് കൊണ്ട് സൗകര്യമായി വർക്ക് ചെയ്യാനും പറ്റില്ല ...ലാർജ് ഫോർമാറ്റിൽ നല്ല ക്വാളിറ്റിയിൽ പടം കൊടുക്കണമെങ്കിൽ ലൈറ്റ് ഉണ്ടായാലേ പറ്റു .....ഇത്ര വലിയൊരു രഹസ്യം സൂക്ഷിയ്ക്കാൻ എന്നെക്കൊണ്ട് പറ്റുമോന്നു എനിയ്ക്കേ സംശയമാ ... പിന്നാ അവന്മാര് ...ആരോടെങ്കിലും പറഞ്ഞു പോയാ കെണിയാകും...ഒരു മൂന്നെന്നംകൂടി വിട്ടു കൂടുതലലോചിയ്ക്കാൻ സമയമില്ല ..ഫോണെടുത്ത് അസിസ്റ്റന്റ്‌ ഫ്രീക്കൻ എം. എ .തായിയെ വിളിച്ചു {മത്തായി } .അവനെക്കൊണ്ട്‌ കർത്താവിനെ പിടിച്ചു സത്യമിടീച്ചു.. ഇന്നുവരെ വേദപുസ്തകം കൈ കൊണ്ട് തോട്ടിട്ടില്ലാത്തതുകൊണ്ട് അതിൽ തൊട്ടുള്ള സത്യമിടീൽ വേണ്ടെന്നു വച്ചു ..ഇപ്പൊ ഒരുവിധം സമാധാനമായി ..ആരുടെ പടമെടുക്കാനാണ് പോകുന്നതെന്ന് പറഞ്ഞില്ല ...പ്രത്യേകം നിര്ദ്ദേശം കൊടുത്തു അവ്ടെത്തുമ്പോ ഡീസ്ന്റ് ആയിരിയ്ക്കണം ഒരക്ഷരം മിണ്ടരുത് ലൈറ്റ് വച്ചിട്ട് ഒതുങ്ങി നിന്നോണം ...ഞാൻ മീശപിരിച്ചു കണ്ണുരുട്ടി ....എന്റെ ഭാവമാറ്റം കണ്ടപ്പോ അവനു ബോധ്യമായി ...എന്റെ ഇളകിക്കിടക്കുന്ന നട്ടിന്റെ എണ്ണം അല്പ്പം കൂടിയെന്ന് ....നേതാവിനെ കണ്ടപ്പോ അവൻ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും കാണിച്ചില്ല ..എന്റെ വിരട്ടൽ നന്നായി ഏറ്റെന്ന് തോന്നുന്നു ..പാവം ചെക്കൻ... ...അല്പ്പം കയ്യും കാലും വിറച്ചെങ്കിലും നുമ്മ പടം പിടിച്ചു ... പടം കണ്ടു നേതാക്കന്മാരുടെ മുഖം തെളിഞ്ഞപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌ ...നേതാവ് തിരുവന്തപുരത്ത് രഹസ്യ സന്ദര്ശനം നടത്തിയതിനു പിന്നിലുള്ള "വലിയ രഹസ്യങ്ങളിൽ" ചിലത് ചോട്ടാ നേതാവിന്റെ ശിങ്കിടി രണ്ടെണ്ണം അടിച്ചു കൂതറയായപ്പോ രഹസ്യമായി എന്റെ ചെവിയിൽ മൊഴിഞ്ഞിരുന്നു...ഞെട്ടലോടെയാണ് ഞാനത് കേട്ടത് ...നേതാവ് ദില്ലിയ്ക്ക് പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ രഹസ്യവും പേറി നടക്കുന്ന എന്റെ മനസ്സിൽ ആകെ ഒരു പരവശം ..ആരോടെങ്കിലും ഒന്ന്പറഞ്ഞില്ലെങ്കിൽ ആകെ വട്ടാകും ...ഇടയ്ക്കിടെ അവനെ വിളിച്ച്ചോർമ്മിപ്പിയ്ക്ല്കും ഉറക്കത്തിൽ പോലും സൂക്ഷിയ്ക്കണം ...സ്വപ്നം കണ്ടെങ്ങാനം വിളിച്ചു കൂവിയാലോ ....എന്തായാലും അവ്നാരോടും പറഞ്ഞില്ല അവനതൊക്കെ മറന്ന മട്ടാണ് ...ഹോ രക്ഷപെട്ടു ....ഇലക്ഷൻ പ്രക്യാപിച്ചു കുറെ ദിവസങ്ങള്ക്ക് ശേഷം ഒരു ദിവസം തിരുവനന്തോരത്ത് ലാബിൽ വന്നു മടങ്ങും വഴി വണ്ടി ബ്ലോക്കിൽ പെട്ട് കിടക്കുമ്പോ പെട്ടെന്ന് അവനെന്നെ തോണ്ടി വിളിച്ചു അല്പ്പം ദൂരെ ഒരു കെട്ടിടത്തിനു മുകളിലെ ഫ്ലെക്സിലെയ്ക്ക് ചൂണ്ടി ചോദിച്ചു ..."അണ്ണാ ഇയാളുടെ പടമല്ലേ നമ്മളന്നെടുത്തത് അയാളു രാഷ്ട്രീയക്കരനായിരുന്നോ ..? അങ്ങേരുടെ പേരെന്താണ്ണാ ...? " ... ഒരു നിമിഷം ഞാൻ തകർന്നു തരിപ്പണമായി ...ഞാൻ :അപ്പൊ നിനക്കീയാളിനെ അറിയില്ലായിരുന്നോ..? അവൻ :ആ.. ആര്ക്കറിയാം ചോദിയ്ക്കണമെന്നുണ്ടായിരുന്നു ഒന്നും മിണ്ടരുതെന്ന് അണ്ണനല്ലേ പറഞ്ഞത്... ..അപ്പൊ ഇത്രയും പ്രശസ്തനായ അങ്ങേരെ ഇവനറിയില്ലായിരുന്നോ.... അവനെക്കുറിച്ചൊർത്തു അടിച്ച ടെൻഷനും.. കുടിച്ച കള്ളും വേസ്റ്റ് ആയല്ലോ കർത്താവേ ...എന്നാലും എന്റെ എം എ തായീ........{കഥയിൽ ചോദ്യങ്ങളില്ല അന്നും.. ഇന്നും .....എല്ലാം സാങ്കല്പ്പികം മാത്രം }

Friday, February 7, 2014

ഈ അമ്മയെ ഇന്ന് കോഴിക്കോട് ബീച്ചിൽ വച്ച് കണ്ടുമുട്ടിയതാണ് ...കത്തുന്ന വെയിലിൽ ഇരുന്നു ശോഷിച്ച കൈകൾ നീട്ടിയപ്പോൾ കാണാതെ പോകാൻ മനസ്സനുവദിച്ചില്ല 100 രൂപ കയ്യിലേയ്ക്കു വച്ചു കൊടുത്തപ്പോൾ അത് തിരികെ തന്നു .. "ഇത്രയും പൈസ എനിയ്ക്ക് വേണ്ട മോനെ" ...നിർബ്ബന്ധിച്ചു കയ്യിൽ പിടിപ്പിച്ചു ... അമ്മയ്ക്കൊരു മകൾ മാത്രം ..അവരോടൊപ്പം മരുമകന്റെ വീട്ടിലാണ് താമസം ..മരുമകന്റെ അമ്മയുടെ ഭൽസനങ്ങൾ സഹിയ്ക്കാൻ വയ്യായ്കയാൽ ഈ പാവം രാവിലെ വീട്ടിൽ നിന്നിറങ്ങും ദീർഖ ദൂരം ബസ്സിൽ യാത്ര ചെയ്തു ഇവിടെ വന്നിരിയ്ക്കും ...ആരെങ്കിലുമൊക്കെ കൊടുക്കുന്ന നാണയത്തുട്ടുകൾ ശേഖരിച്ചു കൊച്ചു മക്കൾക്കെന്തെങ്കിലും വാങ്ങി സന്ധ്യയാകുമ്പോൾ തിരികെ പോകും ..അമ്മ ഭിക്ഷയെടുക്കാനാണ്‌ വീട്ടിൽ നിന്ന് പോകുന്നതെന്ന് മറ്റുള്ളവർക്കറിഞ്ഞുകൂടാ ..അമ്മ എന്റെ വീടിനെപ്പറ്റി ചോദിച്ചു ..മോളുടെ കാര്യം കേട്ടപ്പോൾ പുഞ്ചിരിച്ചു ...ശുഷ്ക്കിച്ച കൈകൾ കൊണ്ടെന്റെ തലയിൽ കൈ വച്ചനുഗ്രഹിച്ചു " എന്റെ മോന് നല്ലത് വരട്ടെ " സങ്കടം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു ..കുറെ പൈസ കൂടി ഞാൻ അമ്മയ്ക്ക് കൊടുത്തു വാങ്ങാൻ അമ്മ കൂട്ടാക്കിയില്ല " ഇത് മോന്റെ മോളുടെ പേരിൽ ബാങ്കിൽ ഇട്ടേക്കു " ... ....ബലമായി കൈക്കുള്ളിൽ ആ പൈസ പിടിപ്പിച്ചു ഞാൻ തിരിഞ്ഞു നടന്നു ...ബീച്ചിലെ പതിവ് കാഴ്ച്ചകൾ എന്നെ ഭ്രമിപ്പിച്ചില്ല .....ഞാൻ തെരുവിന്റെ ഞെരുക്കങ്ങളിലൂടെ മെല്ലെ നടന്നു ..ഇനിയോരിയ്ക്കൽകൂടി ആ അമ്മയെ കാണാൻ കഴിയുമോ..? ..അറിയില്ല...നാളെ പുലർച്ചെ എന്റെ ഈ പ്രിയപ്പെട്ട നഗരത്തിനോട് തല്ക്കാലം വിട പറയേണ്ടിയിരിയ്ക്കുന്നു ...
ടെക്നോപാർക്കിൽ ആദ്യമായാണു പോകുന്നത്‌..(ആത്മ സുഹൃത്തും അവിടുത്തെ തൊഴിലാളിയുമായ സാഫർ നിർബ്ബന്ധിച്ചപ്പൊ കൂടെ പോയതാണു).പുറമേ നിന്നു പറഞ്ഞു കേട്ട നിറം പിടിപ്പിച്ച കഥകളായിരുന്നു അപ്പോൾ മനസ്സിൽ .. വർഷങ്ങൾക്കു മുൻപു ലേഡീസ്‌ ഹോസ്റ്റലിൽ എത്തപ്പെട്ട പാൽക്കാരൻ പയ്യന്റെ ഹൃദയമിടിപ്പോടെ കഴക്കൂട്ടം ജംക്ഷനിലും ബൈപ്പാസ്സിലും..വനിതാ മാഗസ്സിനുകളിലുമൊക്കെ കണ്ട " ടെക്നോപാർക്കികളെ " യൊക്കെ മനസ്സിൽ ധ്യാനിച്ചു വലതുകാൽ വച്ചു അകത്തേയ്ക്കു കയറി...ഒരു മായിക ലോകമാണവിടം...ചുറ്റിനടന്നു കാണുന്നതിനിടയിൽ സാഫർ ഒന്നൊന്നായി വിവരണം നടത്തി തന്നുകൊണ്ടിരുന്നു...ഞാനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...ചുറ്റിനും നിറങ്ങളൊഴുകുംബോൾ കമെൻറ്ററി കേൾക്കാനെവിടെ സമയം.....പറഞ്ഞു കേട്ട പല അപസർപ്പക കഥകളും മനസ്സിൽ കിടന്നു തിക്കി തികട്ടി...എന്റെയുള്ളിലെ ഡിറ്റക്റ്റിവ്‌ തലപൊക്കി...പതിയെ സാഫറിനോടു ചോദിച്ചു " ജോലിയുടെ സ്ട്രെസ്സ്‌ കുറയ്ക്കാൻ കമ്പനികൾ ഇവിടെ കോണ്ടം വെന്റിംഗ്‌ മെഷ്യനുകൾ ഫ്രീ ആയി സ്താപിച്ചിട്ടുണ്ടെന്നു പറയുന്നതു ശരിയാണോട....? " സാഫർ : ശ്ശേ...എന്തരണ്ണാ..ഈ പറയുന്നതു...എനിയ്ക്കിതുവരെയാരും തന്നിട്ടില്ല ..ഇത്രയും നാളായിട്ടു അങ്ങനൊരു സാധനം ഇതിനകത്തു ഞാൻ കണ്ടിട്ടില്ല നിങ്ങളു വെറുതെ വേണ്ടാത്തതു പറയരുത്‌..." നിത്യ കന്യകനും പഞ്ച പാവവുമായ സാഫർ നിമിഷ നേരം കൊണ്ട്‌ എം എൻ നമ്പ്യാരായി മാറി ...ശ്ശൊ വേണ്ടായിരുന്നു....പാവം സാഫർ ... എന്നാലും സാരമില്ല നാട്ടുകാർ പറഞ്ഞു പരത്തിയ ഒരു വലിയ കള്ളം പൊളിയ്ക്കാനയല്ലൊ ..എന്നിലെ ഡിറ്റെക്റ്റിവ്‌ ഹർഷ പുളകിതനായി...അൽപ്പം കഴിഞ്ഞപ്പോഴാണു സാഫറിനു അപകടം മണത്തതു.." അണ്ണാ നിങ്ങളീ പറഞ്ഞതൊന്നും പോസ്റ്റാക്ക ല്ലേ...എനിയ്ക്കു കല്യാണാലോചനകളൊക്കെ വരുന്ന സമയമാ ചതിയ്ക്കരുത്‌..." പോസ്റ്റാക്കാതിരിയ്ക്കാൻ കൈക്കൂലിയായി എനിയ്ക്കവൻ ദോശയും ഡബിൾ ഓംലെറ്റും വാങ്ങിത്തന്നു ..ബസ്സിൽ കേറ്റി വിടുമ്പോഴും അവൻ പിന്നേം ഓർമ്മിപ്പിച്ചു ...." പറ്റിക്കല്ലെ അണ്ണാ "...കാലത്തെ എഴുന്നേറ്റപ്പൊ മുതൽ വല്ലാത്തൊരു അസ്വസ്തത..എന്തോ ഉള്ളിലിരുന്നു തികട്ടുന്ന പോലെ ....അറിഞ്ഞ കാര്യം ആരോടെങ്കിലും ഉറക്കെ വിളിച്ചു പറഞോളാഞ്ഞു വയ്യ..." ഒരു നിമിഷം ഞാൻ സാഫറിനേയും ദോശയേയും ഡബിൾ ഓമ്പ്ലേറ്റിനേയും മറന്നു... മാളോരേ.... ടെക്നോ പാർക്കിൽ കോണ്ടം മെഷ്യനില്ലാാാ ".... .....സാഫറെ നീയെന്നോടു ക്ഷമിയ്ക്കെടാ ഒരു സത്യവും ഒരുപാടു നേരം ഒളിച്ചു വച്ചു സമൂഹത്തെ വഞ്ചിക്കനെനിയ്ക്കു വയ്യ... .....ഫീലിംഗ്‌: കമലാക്ഷീ ഞാനൊരു വികാര ജീവിയാണു
കോഴിക്കോട്ടെ തെരുവുകളിലൂടെ അലഞ്ഞു നടന്നു ക്ഷീണിച്ചപ്പൊ ഒരു ഓട്ടോയിൽ കയറി ...അല്പ്പം പ്രായമുള്ള ഡ്രൈവർ ...നാടും വീടും സഞ്ചാരവുമൊക്കെ സൌഹൃദ സംഭാഷണത്തിൽ ചോദിച്ചറിഞ്ഞപ്പോ അദ്ദേഹം ചോദിച്ചു "അപ്പൊ ഒരു എസ്.കെ ലൈൻ ആണല്ലേ " ..? ഞാനൊന്ന് ചിരിച്ചു "അത്രയ്ക്കങ്ങട് ഇല്ല ...അതുപോലെ യാത്ര ചെയ്യണമെന്നു ആഗ്രഹമുണ്ട് പക്ഷെ ജീവിത സാഹചര്യങ്ങൾ അനുവദിയ്ക്കുന്നില്ല.." ........ചേട്ടനൊരു ബീടിയ്ക്ക് തീ കൊളുത്തി " എസ് കെ നാട്ടുകാർക്കൊക്കെ വലിയ മനുഷ്യനായിരുന്നു പക്ഷെ അടുത്തറിയാവുന്ന ഇന്നാട്ടുകാർക്കു അങ്ങേരെ പുശ്ചമായിരുന്നു ..കള്ള് കുടിച്ചാ പിന്നെ വെറും മോശം സ്വഭാവമാ..വായിത്തോന്നുന്ന തെറിയൊക്കെ പറയും വണ്ടിയിൽ കേറിയാൽ പൈസ തരില്ല ...സുരാസ്സുവും ഇതെമാതിരിയായിരുന്നു..വലിയ നടനായിരുന്നു പക്ഷെ പറഞ്ഞിട്ടെന്താ ഒക്കെ ഒരു വഹയായിരുന്നു...എന്തോരം ചായ മേടിച്ചു കൊടുത്തിട്ടുണ്ടങ്ങേർക്ക് ..ഒടുക്കം ദൂരെ കണ്ടാ ഞങ്ങളോഴിഞ്ഞു മാറി പൊയ്ക്കളയും .....ചാരായം കുടിച്ചു കുടിച്ചു തെരുവിൽ കിടന്നാ ചത്തെ.... മാളോരുടെ മുന്നിലെ വലിയ ആളുകളിൽ പലരും ഇങ്ങനെയോക്കെയയിര്യ്ക്കും " ചിലപ്പോഴെങ്കിലും ശരിയാണെന്നെനിയ്ക്കും തോന്നി കൊട്ടിഖോഷിക്കപ്പെട്ട പല ബിംബങ്ങളും ഇതുപോലെ അടുത്തറിയുമ്പോൾ തകർന്നു വീഴുന്നു ......ഓരോന്നും ഓരോതരം ജീവിതങ്ങൾ......