Sunday, March 27, 2011

തിരമുറിയാത്ത നൊമ്പരങ്ങള്‍ .....

എനിക്കാരായിരുന്നു ആ കൂട്ടുകാരി ...അറിയില്ല ..ഒരിക്കല്‍ പോലും കണ്ടിട്ടില്ല .കണ്ടു മുട്ടിയതും പരിചയപ്പെട്ടതും ഇവിടെ വച്ചായിരുന്നു ..ഉള്ളില്‍ ഒതുക്കിവച്ചിരുന്ന എഴുത്തിന്റെ കനലിനെ ഊതിപ്പെരുപ്പിക്കനകാതെ ...മനസിന്റെ മൂലയില്‍ ഒരു പിടി മണ്ണിട്ട്‌ മൂടെണ്ടി വന്നപ്പോള്‍ {ഒരിക്കലും, കൂടെ താമസിച്ചിരുന്ന ഒരാത്മാവിന്റെ ഹൃദയം കാണാന്‍ കഴിയാതെ പോയ ഒരു മനുഷ്യന്‍ പീഡിപ്പിച്ചു നിര്‍ബന്ധപൂര്‍വ്വം }ഒന്നുച്ചത്തില്‍ കരയാന്‍ പോലുമാകാതെ ,പേറ്റു നോവിന്റെ വേദനയില്‍ തന്‍ ജന്മം നല്‍കിയ അക്ഷര കൂട്ടുകളെ {സ്വന്തം ഹൃധയമിടിപ്പുകളെ } അക്ഷരങ്ങളുടെ വിലയറി യാതൊരുവന്‍ നിര്‍ദയം പിച്ചി ചീന്തുന്നത് കണ്ടു മനസിന്റെ താളം തെറ്റിപ്പോയ എന്‍റെ കൂട്ടുകാരി ....ഒത്തിരി കരഞ്ഞു അവര്‍ ആരും കാണാതെ ...സ്വന്തം ഭര്‍ത്താവിനോ മക്കള്‍ക്കോ ആ മനസ് കാണാന്‍ കഴിഞ്ഞില്ല ..ആരും അവരെ മനസിലാക്കിയില്ല ...സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളോട് മിണ്ടുന്നത് പോലും സംശയധൃഷ്ട്ടിയോടെയനവര്‍ കണ്ടത് ...സംശയരോഗത്തിന്റെ മുള്‍മുനയില്‍ അവര്‍ പിന്നെയും പിന്നെയും ചോദ്യം {ഭേദ്യം } ചെയ്യപ്പെട്ടുകൊണ്ടിരുന്നു ....ഉള്ളിലുള്ള വിഷമങ്ങള്‍ ആരോടും തുറന്നു പറയാനാകാതെ ഒന്ന് തേങ്ങുവാന്‍ പോലുമാകാതെ ...മനോരോഗ വിദഗ്ദ്ധന്‍ കുറിച്ച് നല്‍കിയ മരുന്നുകളുടെ തടവറയില്‍ ...നിരന്തരം മയക്കത്തിന്റെ സഹയാത്രികയായി അവര്‍ ...എപ്പോഴൊക്കെയോ അബോധമാനസോടെ അവര്‍ എന്നെ വിളിച്ചിരുന്നു ....ചിലപ്പോള്‍ പൊട്ടിക്കരഞ്ഞു മറ്റു ചിലപ്പോള്‍ ചില പുലംബലുകള്‍ ....ഒടുവില്‍ അവര്‍ ആ മരുന്നുകളെ സ്നേഹിച്ചു തുടങ്ങി ...മരുന്നുകളുടെ സെടക്ഷനില്‍ പകുതി ജീവനുള്ള മനസുമായി പിന്നെയും കുറേകാലം ....ഇടവേളകളില്‍ അവര്‍ കവിതകള്‍ എഴുതി ...കഥകള്‍ കുറിച്ചു...എപ്പോഴോ എല്ലാം മറ്റുള്ളവരുടെ കൈകളില്‍ എത്തി .....മേലില്‍ കവിതയോ കഥയോ എഴുതരുത് എന്നുള്ള വിലക്ക് ലംകിച്ചതിനു പിന്നെയും കൊടും പീഡനം.... എഴുതിയതെല്ലാം അയാള്‍ ഡിലീറ്റ് ചെയ്തു{ അങ്ങനെ ചെയ്യരുതേ ഇതെല്ലാം എനിക്കെന്റെ കുഞ്ഞുങ്ങളെപോലെയാണ് എന്നുള്ള അവരുടെ യാചന പോലും കേള്‍ക്കാതെ} ....കുറെ ദിവസം അവരെ കുറിച്ചു ഒരു വിവരവും ഞങ്ങള്‍ സുഹൃതുക്കല്‍ക്കര്‍ക്കും കിട്ടിയില്ല ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച് ഓഫ്‌ ആയിരുന്നു ...വീട്ടു തടങ്കലില്‍ ആയിക്കനുമെന്നൂഹിക്കേണ്ടി വന്നു ..ഞാന്‍ എന്‍റെ ജീവിതപാചിലുകലുമായി പ്രയാണം തുടര്‍ന്നു. ഇടയിലെപ്പോഴോ ഒരു മെയില്‍ എന്നെ തേടിയെത്തി താളം തെറ്റിതുടങ്ങിയ മനസിന്റെ വേദനയില്‍ പൊതിഞ്ഞ ചില വാക്കുകള്‍ ഒപ്പം ഒരു കവിത ശകലവും ....അതിങ്ങനെയായിരുന്നു "മോണിടോറില്ലെ ശൂന്യമായ പേജുകള്‍എന്നെനോക്കി പരിഹസിച്ചു …എഴുതിയ പേജുകളില്‍ നിന്നുംഅക്ഷരങ്ങള്‍ എന്നോട് ഒന്നുംബാക്കിവയ്കാതെ പിരിഞ്ഞുപോയി...ഒരുവാക് പോലും പറയാതെഇറങ്ങിപോക്ക് നടത്തിയിരുന്നു …ഏതോ നിമിഷങ്ങളില്‍ മാത്രം
എന്നെതെടിയെത്തുന്ന എന്റെ വാക്കുകള്‍ , വരികള്‍
ഞാന്‍ ആര്‍ത്തിയോടെ വാരിപ്പുനരുന്നവ എല്ലാം നഷ്ടമായിരിക്കുന്നു ..
എന്റെ രക്തം കണ്ണുനീരില്‍ ചാലിച്ച് ഞാന്‍ ജീവന്‍ കൊടുത്തവര്‍ പിറന്നുവീണ ചോരകുഞ്ഞിനെ
കണ്നിറയെ കാണുന്നതിനു മുന്‍പേ എന്നില്‍ നിന്നും
അടര്തിയെടുതതിന്‍ പൊരുള്‍
അറിയാതെ വിറങ്ങലിച്ചു നില്‍കെകഴുത്തു ഞെരിക്കപെട്ട ഒരു
കുഞ്ഞു നിലവിളി എന്റെ കാതുകളില്‍അലയടിക്കുന്നു ....എന്നെ ഭ്രാന്തു പിടിപ്പിക്കുന്നുഒരായിരം നിലവിളികള്‍ എന്റെച്ചുടും..
ആദ്യം ശാന്തമാകേണ്ടത് ഏതെന്നറിയാതെ ...എന്നെ ഭയപ്പെടുത്തുന്നു
എന്റെ നിസ്സംഗത...
എന്റെ നിശബ്ദത.... " വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളു വിങ്ങി ....കണ്ണുനിറഞ്ഞു കവിഞ്ഞു ...സ്വന്തം കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി കണ്ടു നില്‍ക്കേണ്ടി വന്ന ഒരമ്മയുടെ തേങ്ങല്‍ പോലെ...എനിക്ക് നിങ്ങളെ രക്ഷിക്കാന്‍ കഴിയുന്നില്ലല്ലോ കൂട്ടുകാരി ...ഞാന്‍ നിസ്സഹായനാണ് .....