Friday, July 5, 2013

ശ്രുതി.....

.വെയിൽ പരന്നപ്പോഴാണ് ഉറക്കമുണർന്നത്...പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത  ഒരു ദിവസം കൂടി ...സിനിമ സ്വപ്നം കണ്ടു ഈ നഗരത്തിൽ വന്നിട്ട് കാലം കുറെയാകുന്നു...എങ്ങും എത്തിപ്പെടാൻ കഴിഞ്ഞില്ല...വല്ലപ്പോഴും അച്ചടിച്ച്‌ വരുന്ന കവിതകള്ക്കും കഥകൾക്കും  കിട്ടുന്ന ചെറിയ പ്രതിഭലങ്ങളിൽ അരിഷ്ട്ടിച്ചു നീങ്ങുന്ന ജീവിതം ..മൊബലിൽ ശ്രുതിയുടെ 3 മിസ്കോളുകൾ..ഇവളിത്ര രാവിലെ എന്തിനാണാവോ വിളിച്ചത്...? തിരിച്ചു വിളിക്കാൻ മൊബലിൽ പൈസയുമില്ല. മുറിപൂട്ടി പുറത്തേയ്ക്ക് നടന്നു ..നല്ല വിശപ്പ്‌  ...പോക്കെറ്റിൽ തപ്പി നോക്കി ഇരുപതു രൂപയുണ്ട് ..ഒരു നെരേം എന്തെങ്കിലും കഴിക്കണോ അതോ മൊബൈൽ ചാർജ് ചെയ്യണോ ...നിരത്തിലൂടെ വെറുതെ നടന്നു .....എങ്ങോട്ടും പോകാനില്ല ആരെയും കാണാനുമില്ല ...കാണുമ്പോൾ തിരക്ക് നടിച്ചു പോകാൻ ശ്രമിയ്ക്കുന്ന ആളുകളെ വെറുതെ എന്തിനു പിന്നെയും ബുധിമുട്ടിയ്ക്കണം ..ബസ് സ്സറ്റാന്ടിനു അപ്പുറത്തുള്ള ചായക്കടയ്ക്ക് മുന്നിൽ തൂക്കിയിട്ടിരിയ്ക്കുന്ന സിനിമാ വീകകിലികളിൽ നോക്കി നിന്നു ..വെയിൽ കനക്കുന്നു ഒപ്പം വിശപ്പും ...ശ്രുതി വിളിക്കുന്നു "ഏട്ടാ എവിടെയാ പി ആർ എസ്സിൽ ഒരാൾക്ക്‌ അത്യാവശ്യമായി രക്തം കൊടുക്കണം എനിക്കിന്ന് ക്ലാസ്സ്‌ കട്ട് ചെയ്യാൻ പറ്റില്ല ...തിരക്കൊന്നുമില്ലെങ്കിൽ ഒന്ന് പോകാമോ  ..? "  എനിയ്ക്കെന്തു തിരക്ക് ...ശ്രുതി നല്ല കുട്ടിയാണ് ഒരു രക്തദാന ക്യാമ്പിൽ വച്ച് പരിചയപ്പെട്ടതാണ് അവളെ ..കുറച്ചു കാലം മുൻപ് വരെ അച്ഛനമ്മ മാര്ക്കൊപ്പം ഗൾഫിലായിരുന്നു. ജനിച്ചതും വളര്ന്നതുമൊക്കെ അവിടെത്തന്നെ ..അവിടെ തുടരാൻ ഇഷ്ട്ടമില്ലാതയപ്പോ ബന്ധങ്ങളുടെ വേരുകൾ തേടി നാട്ടിലേയ്ക്ക് പോരുന്നു...വിദേശത്ത് ജീവിച്ചു പോയതിന്റെ ഒരശുധ്ധിയും  തൊട്ടു തീണ്ടാത്ത മനസ്.. വായനയും എഴുത്തും സിനിമയുമോക്കെയാണ് ഞങ്ങളെ തമ്മിൽ സുഹൃത്തുക്കളാക്കിയത് .. ...  രക്തം  കൊടുക്കുന്ന മുറിയ്ക്ക് മുന്നിൽ ഊഴം കാത്തു നിന്നു ...ആര്ക്ക് വേണ്ടിയാണെന്ന് അറിയില്ല. ശ്രുതിയുടെ കൂട്ടുകാരി പാര്വ്വതിയാണ് അവിടെ ഡൂട്ടിയിലുള്ളത് അവൾക്കറിയാമായിരിയ്ക്കും ..പാറു ഒന്ന് ചിരിച്ചു... വിടവുള്ള പല്ലുകൾക്കിടയിൽ വിരിയുന്ന  നിഷ്കളങ്കമായ ചിരി ...ചോരയൂറ്റിക്കഴിഞ്ഞപ്പോൾ  പാറുവിനെ കാത്തു നിന്നു ..അപ്രതീക്ഷിതമായെത്തിയ ഒരു ആക്സിടന്റ്റ് കേസിന്റെ തിരക്കിനോപ്പം അവൾ ഒഴുകിപ്പോയി ..രക്തമൂറ്റു കഴിയുമ്പോൾ കിട്ടാറുള്ള പതിവ് ഫ്രൂട്ടിയും ആ തിരക്കിനോപ്പം നഷ്ട്ടപ്പെട്ടു ...പുറത്തിറങ്ങുമ്പോൾ ഒരാൾ കാത്തു നിന്നിരുന്നു മെല്ലിച്ചു മുഷിഞ്ഞ വേഷം ..ദൈന്യം നിറഞ്ഞ കണ്ണുകൾ "ന്റെ അമ്മയ്ക്കാ ചോര കൊടുത്തെ " പുറത്തേയ്ക്ക് നടക്കനോരുങ്ങുമ്പോൾ കയ്യിലേയ്ക്കു ചുളുക്ക് വീണ  അഞ്ഞൂറ് രൂപയുടെ ഒരു നോട്ടു ബലമായി വച്ച് തന്നു ...ഇത്തരം അനുഭവങ്ങൾ ആദ്യമല്ല ...അയാളെ തിരികെ വിളിച്ചു പൈസ പോക്കെറ്റിൽ വച്ച് കൊടുത്തു..." ഒന്നും വേണ്ട പൈസയ്ക്ക് വേണ്ടിയല്ല ഞാനിതു ചെയ്തത് " ...പൊക്കോട്ടെ ....പുറത്തിറങ്ങുമ്പോൾ പൊള്ളുന്ന ചൂട് ..പതിയെ തംബാനൂരെയ്ക്കു നടന്നു ....തൊട്ടരുകിൽ ഒരു സ്കൂട്ടർ നിരത്തി ..ശ്രുതിയുടെ സ്കൂട്ടറിനു പിന്നിലിരിയ്ക്കുമ്പോൾ തലകറങ്ങുന്നതായി തോന്നി  നന്നായി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളാകുന്നു ..ചോര കൂടി നഷ്ട്ടപ്പെട്ടപ്പോൾ തലയ്ക്കൊരു പെരുപ്പ്‌ പോലെ ...ഏതൻ‌സ് ഹോട്ടലിൽ അവൾ  വാങ്ങിത്തന്ന ചോറ് വാരി വിഴുങ്ങുമ്പോൾ മറ്റെല്ലാം മറന്നു ..പുറത്തിറങ്ങി അവളുടെ കയ്യിലുണ്ടായിരുന്ന മുകുന്ദന്റെ"പ്രവാസം"  കടം വാങ്ങി മുറിയിലേയ്ക്ക് പതുക്കെ നടന്നു ..ജീവിതത്തിലെ ഒരു ദിവസം കൂടി കടന്നു പോകുന്നു .....