Thursday, June 27, 2013

മിയാ... നീയെനിയ്ക്കേതു രാഗമായിരുന്നു ......


അശ്വതിയുടെ കുറച്ചു പടങ്ങളെടുക്കനാണ് ഞാനും റാമും മ്യൂസിയം ലൊക്കെഷൻ ആക്കിയത് ..ചിത്രങ്ങളെ ടുക്കുന്നതിനിടയിൽ എവ്ടെനിന്നോ ഒഴുകിയെത്തുന്ന ഗസലിന്റെ ഉറവിടം തേടിയ ഞാനെത്തിയത് അല്പ്പം പ്രായം ചെന്ന ഒരു മനുഷ്യനരുകിലെയ്ക്കാന് ...തന്റെ ചെറിയ മൊബൈലിൽ പാട്ടുകേട്ട് ഒറ്റയ്ക്ക്കിരിയ്ക്കുന്ന സദാശിവൻ എന്ന കിളിമാനൂർ സ്വദേശി..ഇപ്പോൾ കൊച്ചിയിലാണ് താമസം ....പെൻഷൻ പറ്റി ജോലിയിൽ നിന്ന് പിരിഞ്ഞിട്ടു 17 വര്ഷമായി.. പ്രമേഹരോഗം നന്നായി ബുധിമുട്യ്ക്കുന്നുണ്ട് ..അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ഭാര്യക്കൊരു ഭാരമാകാതിരിയ്ക്കാൻ അതിരാവിലെ യാത്ര തുടങ്ങും..അവരെ കരുതാൻ സഹോദരങ്ങൾ അടുത്ത് താമസിയ്ക്കുന്നുണ്ട് എന്ന ആശ്വാസത്തിൽ ... ഒറ്റ മകൻ
സംഗീതത്തെ ഉപാസിയ്ക്കുന്നു ...തിരുവനന്തപുരത്തെതിയാൽ മ്യുസിയമാണ് അഭയസ്ഥാനം ...ജീവിതത്തിന്റെ സങ്കടങ്ങല്ക്കും വേദനകൾക്കുമിടയിൽ എവിടെവച്ചോ ഗസലുകൾ സഹയാത്രികരായി .....ജഗജിത് സിങ്ങും അനൂപ്‌ ജലോട്ടയും അലക്ക യഗ്നിക്കുമൊക്കെ സദാശിവേട്ടന്റെ സങ്കടങ്ങളുടെ മുറിവുകളിൽ സംഗീതത്തിന്റെ തേൻ പുരട്ടി ആശ്വാസം പകര്ന്നു....... "കോയി സായാ ജിൽ മിലയാ രാത് കെ പിച്ചിലെ പഹൽ "....ഓർമ്മകൾ ഒരു നനുത്ത മഴച്ചാറ്റൽ പോലെ എന്നിലേയ്ക്ക് കടന്നു വന്നു ..നാട് വിട്ടു ഉത്തരേന്ത്യയിൽ ജോലി തേടിപോയ പഴയകാലം ...പട്ടിണിയും ഏകാന്തതയും സഹയാത്രികരായിരുന്ന ആ കാലത്താണ് ഗസലുകൾ എന്റെ കൂട്ടുകാരകുന്നത് ...നഗര ജീവിതത്തിന്റെ ഒറ്റപ്പെടലിൽ വാടകമുറിയിൽ പഴയ താമസക്കാരൻ ഉപേക്ഷിച്ചു പോയ കാസ്സെറ്റിൽ നിന്നും ജഗജിത് സിംഗിന്റെ വിരഹം നിറഞ്ഞ സാന്ത്വനം " മുസ്കുരാക്കാർ മിലാ കരോ ഹംസേ ....." ഗൃഹാതുരത്തത്ത്തിന്റെ ഓര്മ്മകളും നഷ്ട്ടപ്രണയം സമ്മാനിച്ച മുറിവുകളും ഉറക്കം നഷ്ട്ടപ്പെടുത്തിയിരുന്ന രാത്രികളിൽ ജഗജിത് സിംഗ് പതിഞ്ഞ താളത്തിൽ എനിയ്ക്ക് വേണ്ടി പാടിക്കൊണ്ടേയിരുന്നു "ഖർ സെ നികലെ തെ ഹോസുല കർകെ ലോട്ട് വായെ ഹുഥാ... ഹുഥാ കർകെ..." പിന്നീടോക്കെയും തേടിപ്പിടിച്ചു ...പങ്കജ് ഉധാസും ഹരിഹരനും,ചിത്ര സിങ്ങുമൊക്കെ എന്റെ സന്ഗീതാസ്വാധനത്ത്തിനു പുതിയ വഴികൾ തെളിച്ചു തന്നു ...നഗരം ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടേയിരുന്നു ...കഷ്ട്ടപ്പടുകളുടെ തീമഴ പെയ്തിരുന്ന കാലങ്ങളിൽ എരിയുന്ന വയറിനെയും തീപിടിയ്ക്കുന്ന ചിന്തകളെയും മറക്കാൻ ഹരിഹരാൻ പാടി " ജോ ഭി ധുഖ് യാധ് നാ ധാ യാധ് ആയ ...ആജ് ക്യാ ജാനിയെ ക്യാ യാധ് ആയാ ...." മഴപെയ്തിറങ്ങിയ ഇടവഴികളുടെ നനഞ്ഞ മണ്ണിലേയ്ക്ക് ... അകന്നുപോയ കൊലുസ്സുകളുടെ മർമ്മരങ്ങളിലെയ്ക്ക് ... മഴത്തുള്ളികൾ മഷി പടർത്തിയ പ്രണയലേഖനങ്ങളുടെ ചുരുൾ തുമ്പുകളിൽ വായിചെടുക്കനാകാതെ പോയ സ്വപ്നങ്ങളിലേയ്ക്ക് ....നഷ്ട്ടപ്പെടലുകളിലെയ്ക്ക് ...മിയാ... നീയെനിയ്ക്കേതു രാഗമായിരുന്നു ..? അറിയില്ല ....ഇടയിലെപ്പോഴോ മഴ പെയ്തു തുടങ്ങിയിരിയ്ക്കുന്നു ...കഥപറഞ്ഞു തീരുമ്പോൾ സദാശിവേട്ടൻ തന്റെ നീരുവന്നു തുടങ്ങിയ കാലുകളിൽ തടവി അകലേയ്ക്ക് മിഴിയൂന്നിയിരുന്നു ....യാത്ര പറഞ്ഞു നടന്നകലുമ്പോൾ പിന്നിൽ ചാറ്റൽ മഴയ്ക്കൊപ്പം ഗസൽ ഒരു നോവായി പെയ്തിറങ്ങുന്നു ...ഫൂൽ ഹേ ചാന്ധ് ഹേ ക്യാ ലഗത ഹേ ..ഭീഡ് മി സബസേ ജുധ ലഗത ഹേ

Wednesday, June 19, 2013

സ്റ്റേഷനറി  കടയിൽ നിൽക്കുമ്പോൾ ഒരു കുഞ്ഞു ചോദ്യം അങ്കിൾ മായിക്കർ ഉണ്ടോ ..? കാര്ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപത്തിലുണ്ടാക്കിയ പെൻസിൽ കട്ടെറുകൾ തൂകിയിട്ടിരിയ്ക്കുന്ന കവറിലേയ്ക്ക് നോക്കി ഒരു കുഞ്ഞു മുഖം ..മഴ നനഞ്ഞു  മുഷിഞ്ഞ വേഷം.. കടയുടമ : മായിക്കർ ഇല്ല മോനെ കട്ടെർ ഉണ്ട്  ...നിരാശ പൂണ്ട അവന്റെ മുഖം .." നിനക്ക് കട്ടെർ വേണോ "..? ഞാൻ ചോദിച്ചു അവനാദ്യം ഒന്നും മിണ്ടിയില്ല ..പിന്നെ പതിയെ പറഞ്ഞു " ഞാൻ വീട്ടിലേയ്ക്ക് മുളക് വാങ്ങിയ്ക്കാൻ വന്നതാ കട്ടെറിനുള്ള പൈസ എന്റെ കയ്യിലില്ല" ..അവൻ മുഖം താഴ്ത്തി നിന്നു..സങ്കടം നിറഞ്ഞ കണ്ണുകൾ...  "നിനക്ക് ഞാൻ വാങ്ങി തന്നാലോ" ..അവൻ ഒന്നും മിണ്ടിയില്ല കട്ടെർ വാങ്ങി കൊടുത്തു ഒപ്പം കുറെ മിട്ടായികളും ....മായിക്കർ വരുമ്പോ  നിനക്കിവിടുന്നു തരും .. പൈസ കൊടുത്തിട്ടുണ്ട് ..അവന്റെ മെല്ലിച്ച കണ്ണുകളിൽ തെളിയുന്ന ചെറിയ സന്തോഷം ഞാൻ തൊട്ടറിഞ്ഞു ....വീട്ടിലേയ്ക്ക് വണ്ടിയോടിയ്ക്കുമ്പോൾ മനസ്സിൽ ഞാൻ എന്റെ കുട്ടിക്കാലത്തെ മുഖം തിരയുകയായിരുന്നു  ...ഒരിയ്ക്കലും നടക്കാതെ  പോയ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളിൽ ....കിട്ടാതെ പോയ കളിപ്പാട്ടങ്ങളിൽ ...പിഞ്ഞികീറിയ ഉടുപ്പിന്റെ ഒഴിഞ്ഞ കീശയിൽ ..മുട്ടായി ഭരണികൾക്ക്  മുന്നിൽ പതറി നിന്ന നിമിഷങ്ങളിൽ ... 

Monday, June 10, 2013


കഴിഞ്ഞ 2 ആഴച്ചകളായി തുടര്ച്ചയായി നടത്തിയ ഒരു പ്രയത്നം ഇന്നു പൂർണ്ണതയിലെത്തിയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാൻ ..റിയാസിന്റെ കുടുംബത്തിനെ ഈ അടിയന്തിര ഖട്ടത്തിൽ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ആശങ്കകൾ ഏറെ ആയിരുന്നു ...ഇത്ര വലിയൊരു തുക കുറഞ്ഞ സമയത്തിനുള്ളിൽ സങ്കടിപ്പിയ്ക്കുക എന്നുള്ള ദൌത്യം ഇന്നു അതിന്റെ പൂർണ്ണതയിൽ എത്തിചേര്ന്നു... ലൈക് ചെയ്യാനും ഷെയർ ചെയ്യാനും ചോദ്യങ്ങൾ ചോദിയ്ക്കാനും ധാരാളം പേർ വന്നുവെങ്കിലും സഹായിക്കാൻ മുന്നോട്ടു വന്നവർ വിരലിലെണ്ണാവുന്നവർ മാത്രം ..വന്നവർ നല്ല മനസ്സുള്ളവർ ആയിരുന്നു ...ചെറുതും വലുതുമായി അവർ നല്കിയ സഹായങ്ങളുടെയും പിന്തുണയുടെയും ഭലമായി ഒരു ലക്ഷത്തി ഇരുപത്തി ആറായിരം രൂപ {1,26000 }ശേഖരിച്ചു റിയാസിനും കുടുംബത്തിനും കൈമാറാൻ ഇന്നു സാധിച്ചു... ഈ പ്രയത്നത്തെ പ്രതീക്ഷിച്ചതിനും അപ്പുറത്തെത്തിയ്ക്കാൻ കഴിഞ്ഞു എന്നുള്ളത് ഒത്തിരി സന്തോഷം നല്കുന്നു ...കാനഡയിൽ നിന്നും ഇതിന്റെ പകുതിയിൽ കൂടുതൽ പൈസ സമാഹരിച്ചു നല്കിയ പേര് വെളിപ്പെടുത്താൻ ആഗ്രഹിയ്ക്കാത്ത സുഹൃത്തിനെയും ഭാര്ത്തവിനെയും ,സിങ്കപ്പൂരിലെ മലയാളി വിധ്യാര്തികളുടെ കൂട്ടായ്മയായ സഹൃദയം ഗ്രൂപ്പിലെ എല്ലാവരോടും ,അവരിലേയ്ക്ക് ഈ വാര്ത്ത എത്തിച്ച എന്റെ നാട്ടുകാരൻ അരവിന്ദ്, എന്റെ സുഹൃത്തുക്കളായ ജിം ,സ്മിത,ലീന മേഴ്സി ,നിഷാദ് ആനപ്പാറ,ബെറ്റ്സി ജോണ്‍,അനുരാജി ,ഒഷ്യാനെറ്റ് ഇന്റർനെറ്റ്‌ കഫെ എന്നിവര്ക്കൊപ്പം പൊന്നമ്മ കൊച്ചമ്മ ,അമ്മച്ചി എന്നിവരോടുമുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ


Wednesday, June 5, 2013

ദൈവമേ ..നീയിത്ര ക്രൂരനാകരുത് ...

സന്ധ്യയ്ക്ക് അലക്ഷ്യമായി  നഗരപാതയിൽ സ്കൂട്ടെർ ഓടിച്ചിരുന്ന ആൾ അല്പ്പം കൂടി ശ്രധ്ധിചിരുന്നെങ്കിൽ ചിലപ്പോൾ ഞങ്ങള്ക്ക് മുൻപിൽ   ഈ കുഞ്ഞു പൂച്ചയുടെ രക്തം ചിതറി തെറിയ്ക്കിലായിരുന്നു  ...കയ്യുകളും മുഖവും ചതഞ്ഞരഞ്ഞു അത് വേദനയോടെ പുളയുന്നത് കാണേണ്ടി വരില്ലായിരുന്നു ...ഓടിക്കൂടിയവരിൽ കരുണയുള്ളവരുടെ മുഖങ്ങൾ കാണാൻ കഴിഞ്ഞു എന്നുള്ളത് ആശ്വാസം പകരുന്നു ഷെമീർ നീ നല്ലവനാണ് ജീവന് വേണ്ടി പിടയുമ്പോൾ ഇത്തിരി  വെള്ളമിറ്റിയ്ക്കാൻ നീ ഓടി വന്നു. പരിചരിയ്ക്കുന്ന നമ്മളെ കണ്ടു വണ്ടി നിർത്തിയിട്ടു "ഓ പൂച്ചയായിരുന്നോ " എന്ന് ചോദിച്ചു പരിഹാസത്തോടെ പോയവർ ഓര്ത്തില്ല അടുത്ത നിമിഷങ്ങളിൽ എപ്പോഴോ ഊര്ന്നു പോയേക്കാവുന്ന ജീവനാണ് സ്വന്തമെന്നു കരുതി അഹങ്കരിക്കുന്നതെന്ന് ...പൂച്ചയെ രക്ഷപെടുത്താൻ നാളെ രാവിലെ മൃഗാശുപത്രിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ "നിങ്ങൾക്ക് വട്ടാണോ " എന്ന് ചോദിച്ച കൂട്ടുകാരി അറിയുന്നില്ല പൂച്ചയുടെയും അവളുടെയും ശരീരങ്ങൾ മരിച്ചു മണിക്കൂറുകൾ കഴിഞ്ഞാൽ പുഴുവരിച്ചു ദു ര്ഗന്ധം വമിപ്പിയ്ക്കുന്നതാണെന്നു ..വഴിയരുകിലെ പഴയ കെട്ടിടത്തിന്റെ കൊവേണിപ്പടിയുടെ കീഴിൽ ഒരു ചതുരപ്പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ട് ഞങ്ങളവളെ... നാളെ ആശുപത്രി തുറക്കുമ്പോൾ കൊണ്ട് പോയി ജീവൻ രക്ഷിക്കാൻ കഴിയുമോ എന്നുറപ്പില്ല എങ്കിലും .........ഉറങ്ങാൻ കഴിയുന്നില്ല ...ചുറ്റിനും ചിതറി തെറിച്ച ചോരത്തുള്ളികൾ ...പിടച്ചിലാണ് കണ്മുന്നിൽ ..ജീവന് വേണ്ടിയുള്ള പിടച്ചിൽ ...ദൈവമേ ..നീയിത്ര ക്രൂരനാകരുത് ...