Thursday, June 27, 2013

മിയാ... നീയെനിയ്ക്കേതു രാഗമായിരുന്നു ......


അശ്വതിയുടെ കുറച്ചു പടങ്ങളെടുക്കനാണ് ഞാനും റാമും മ്യൂസിയം ലൊക്കെഷൻ ആക്കിയത് ..ചിത്രങ്ങളെ ടുക്കുന്നതിനിടയിൽ എവ്ടെനിന്നോ ഒഴുകിയെത്തുന്ന ഗസലിന്റെ ഉറവിടം തേടിയ ഞാനെത്തിയത് അല്പ്പം പ്രായം ചെന്ന ഒരു മനുഷ്യനരുകിലെയ്ക്കാന് ...തന്റെ ചെറിയ മൊബൈലിൽ പാട്ടുകേട്ട് ഒറ്റയ്ക്ക്കിരിയ്ക്കുന്ന സദാശിവൻ എന്ന കിളിമാനൂർ സ്വദേശി..ഇപ്പോൾ കൊച്ചിയിലാണ് താമസം ....പെൻഷൻ പറ്റി ജോലിയിൽ നിന്ന് പിരിഞ്ഞിട്ടു 17 വര്ഷമായി.. പ്രമേഹരോഗം നന്നായി ബുധിമുട്യ്ക്കുന്നുണ്ട് ..അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ഭാര്യക്കൊരു ഭാരമാകാതിരിയ്ക്കാൻ അതിരാവിലെ യാത്ര തുടങ്ങും..അവരെ കരുതാൻ സഹോദരങ്ങൾ അടുത്ത് താമസിയ്ക്കുന്നുണ്ട് എന്ന ആശ്വാസത്തിൽ ... ഒറ്റ മകൻ
സംഗീതത്തെ ഉപാസിയ്ക്കുന്നു ...തിരുവനന്തപുരത്തെതിയാൽ മ്യുസിയമാണ് അഭയസ്ഥാനം ...ജീവിതത്തിന്റെ സങ്കടങ്ങല്ക്കും വേദനകൾക്കുമിടയിൽ എവിടെവച്ചോ ഗസലുകൾ സഹയാത്രികരായി .....ജഗജിത് സിങ്ങും അനൂപ്‌ ജലോട്ടയും അലക്ക യഗ്നിക്കുമൊക്കെ സദാശിവേട്ടന്റെ സങ്കടങ്ങളുടെ മുറിവുകളിൽ സംഗീതത്തിന്റെ തേൻ പുരട്ടി ആശ്വാസം പകര്ന്നു....... "കോയി സായാ ജിൽ മിലയാ രാത് കെ പിച്ചിലെ പഹൽ "....ഓർമ്മകൾ ഒരു നനുത്ത മഴച്ചാറ്റൽ പോലെ എന്നിലേയ്ക്ക് കടന്നു വന്നു ..നാട് വിട്ടു ഉത്തരേന്ത്യയിൽ ജോലി തേടിപോയ പഴയകാലം ...പട്ടിണിയും ഏകാന്തതയും സഹയാത്രികരായിരുന്ന ആ കാലത്താണ് ഗസലുകൾ എന്റെ കൂട്ടുകാരകുന്നത് ...നഗര ജീവിതത്തിന്റെ ഒറ്റപ്പെടലിൽ വാടകമുറിയിൽ പഴയ താമസക്കാരൻ ഉപേക്ഷിച്ചു പോയ കാസ്സെറ്റിൽ നിന്നും ജഗജിത് സിംഗിന്റെ വിരഹം നിറഞ്ഞ സാന്ത്വനം " മുസ്കുരാക്കാർ മിലാ കരോ ഹംസേ ....." ഗൃഹാതുരത്തത്ത്തിന്റെ ഓര്മ്മകളും നഷ്ട്ടപ്രണയം സമ്മാനിച്ച മുറിവുകളും ഉറക്കം നഷ്ട്ടപ്പെടുത്തിയിരുന്ന രാത്രികളിൽ ജഗജിത് സിംഗ് പതിഞ്ഞ താളത്തിൽ എനിയ്ക്ക് വേണ്ടി പാടിക്കൊണ്ടേയിരുന്നു "ഖർ സെ നികലെ തെ ഹോസുല കർകെ ലോട്ട് വായെ ഹുഥാ... ഹുഥാ കർകെ..." പിന്നീടോക്കെയും തേടിപ്പിടിച്ചു ...പങ്കജ് ഉധാസും ഹരിഹരനും,ചിത്ര സിങ്ങുമൊക്കെ എന്റെ സന്ഗീതാസ്വാധനത്ത്തിനു പുതിയ വഴികൾ തെളിച്ചു തന്നു ...നഗരം ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടേയിരുന്നു ...കഷ്ട്ടപ്പടുകളുടെ തീമഴ പെയ്തിരുന്ന കാലങ്ങളിൽ എരിയുന്ന വയറിനെയും തീപിടിയ്ക്കുന്ന ചിന്തകളെയും മറക്കാൻ ഹരിഹരാൻ പാടി " ജോ ഭി ധുഖ് യാധ് നാ ധാ യാധ് ആയ ...ആജ് ക്യാ ജാനിയെ ക്യാ യാധ് ആയാ ...." മഴപെയ്തിറങ്ങിയ ഇടവഴികളുടെ നനഞ്ഞ മണ്ണിലേയ്ക്ക് ... അകന്നുപോയ കൊലുസ്സുകളുടെ മർമ്മരങ്ങളിലെയ്ക്ക് ... മഴത്തുള്ളികൾ മഷി പടർത്തിയ പ്രണയലേഖനങ്ങളുടെ ചുരുൾ തുമ്പുകളിൽ വായിചെടുക്കനാകാതെ പോയ സ്വപ്നങ്ങളിലേയ്ക്ക് ....നഷ്ട്ടപ്പെടലുകളിലെയ്ക്ക് ...മിയാ... നീയെനിയ്ക്കേതു രാഗമായിരുന്നു ..? അറിയില്ല ....ഇടയിലെപ്പോഴോ മഴ പെയ്തു തുടങ്ങിയിരിയ്ക്കുന്നു ...കഥപറഞ്ഞു തീരുമ്പോൾ സദാശിവേട്ടൻ തന്റെ നീരുവന്നു തുടങ്ങിയ കാലുകളിൽ തടവി അകലേയ്ക്ക് മിഴിയൂന്നിയിരുന്നു ....യാത്ര പറഞ്ഞു നടന്നകലുമ്പോൾ പിന്നിൽ ചാറ്റൽ മഴയ്ക്കൊപ്പം ഗസൽ ഒരു നോവായി പെയ്തിറങ്ങുന്നു ...ഫൂൽ ഹേ ചാന്ധ് ഹേ ക്യാ ലഗത ഹേ ..ഭീഡ് മി സബസേ ജുധ ലഗത ഹേ

No comments: